അരങ്ങേറ്റം ഗംഭീരമാക്കി പൃഥ്വി ഷാ: വിന്‍ഡീസിനെതിരെ ഇന്ത്യയ്ക്ക് മികച്ച തുടക്കം

അരങ്ങേറ്റ ടെസ്റ്റിൽ അർധസെഞ്ചുറിയുമായി വരവറിയിച്ച് ഇന്ത്യയുടെ പതിനെട്ടുകാരൻ താരം പൃഥ്വി ഷാ. വെസ്റ്റ് ഇൻഡീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ അരങ്ങേറ്റം കുറിച്ച ഷാ, 56 പന്തിലാണ് കന്നി അർധശതകം പൂർത്തിയാക്കിയത്. ഏഴു ബൗണ്ടറികളും നിറം ചാർത്തിയതാണ് ഷായുടെ ഇന്നിങ്സ്. ഇന്ത്യയ്ക്കായി അരങ്ങേറ്റ ടെസ്റ്റിൽ അർധസെഞ്ചുറി നേടുന്ന പ്രായം കുറഞ്ഞ താരമാണ് ഷാ.
പൃഥ്വി ഷായുടെ അര്‍ധ ശതകത്തിന്‍റെ പിന്‍ബലത്തില്‍ ഇന്ത്യ 20 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 103 റണ്‍സെടുത്തിട്ടുണ്ട്. 63 പന്തില്‍ ഒന്‍പത് ഫോറുകളുടെ അമ്പടിയോടെ 61 റണ്‍സെടുത്ത പൃഥ്വിയ്ക്ക് കൂട്ടായി 40 റണ്‍സെടുത്ത ചേതേശ്വര്‍ പൂജാര ക്രീസിലുണ്ട്. ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.
ആദ്യ ഓവറില്‍ തന്നെ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടമായിരുന്നു. ഒന്നാം ഓവറിന്‍റെ ആറാം പന്തില്‍ തന്നെ ഇന്ത്യക്ക് ഓപ്പണര്‍ കെ.എല്‍ രാഹുലിനെ നഷ്ടമായി. നാല് പന്തില്‍ പൂജ്യം റണ്‍സുമായി രാഹുല്‍ മടങ്ങി. ഷാനോന്‍ ഗബ്രിയേലിനാണ് വിക്കറ്റ്.
കെമര്‍ റോച്ച് ഇല്ലാതെയാണ് വിന്‍ഡീസ് നിര മത്സരത്തിനിറങ്ങുന്നത്. ജേസണ്‍ ഹോള്‍ഡറിനു പകരം ക്രെയിഗ് ബ്രാത്‌വൈറ്റാണ് വിന്‍ഡീസിനെ നയിക്കുന്നത്. ഷെര്‍മന്‍ ലൂയിസ് വിന്‍ഡീസിനായി അരങ്ങേറ്റം കുറിച്ചു. 2014-ന് ശേഷം ആദ്യമായാണ് വെസ്റ്റ് ഇന്‍ഡീസ് ഇന്ത്യയിലെത്തുന്നത്.
ജൂനിയര്‍ ടീമിന്‍റെ മുന്‍ ക്യാപ്റ്റനും ഓപ്പണിങ് ബാറ്റ്സ്മാനുമായ പൃഥ്വി ഷാ ഇംഗ്ലണ്ടിനെതിരേ അവസാനമായി നടന്ന ടെസ്റ്റ് പരമ്പരയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നെങ്കിലും പ്ലെയിങ് ഇലവനില്‍ അവസരം ലഭിച്ചിരുന്നില്ല. ശിഖര്‍ ധവാന് പകരക്കാരനായാണ് പൃഥ്വി ഈ ടെസ്റ്റില്‍ ടീമിലില്‍ ഇടംപിടിച്ചത്.