ദുരഭിമാനകൊല കേസ് : പെൺകുട്ടിയുടെ അച്ഛനും അമ്മാവനും കസ്റ്റഡിയിൽ

പാലക്കാട് കുഴൽമന്ദം തേനൂരിൽ ദുരഭിമാനകൊല കേസില്‍ പെൺകുട്ടിയുടെ അച്ഛനും അമ്മാവനും പൊലീസ് കസ്റ്റഡിയിൽ. അച്ഛൻ പ്രഭു കുമാർ, അമ്മാവൻ സുരേഷ് എന്നിവരെയാണ് കുഴൽ മന്ദം പൊലീസ് കസ്റ്റഡിയിലെടുത്തത്. പ്രണയിച്ച് വിവാഹം കഴിച്ചതിന്‍റെ പേരിൽ എലമന്ദം സ്വദേശി അനീഷിനെ ഭാര്യയുടെ പിതാവും അമ്മാവനും ചേർന്ന് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സാമ്പത്തികമായും, ജാതീയമായും പിന്നോക്കം നിൽക്കുന്ന അനീഷിന് ഹരിതയെ വിവാഹം ചെയ്ത് തരില്ലെന്ന് ബന്ധുക്കൾ പറഞ്ഞിരുന്നു.

ക്രിസ്തുമസ് ദിനത്തിൽ വൈകീട്ട് 6.30 ഓടെയാണ് നാടിനെ നടുക്കിയ അരും കൊല നടന്നത്. കുഴൽമന്ദം എലമന്ദം സ്വദേശി അനീഷാണ് കൊല്ലപ്പെട്ടത്. പ്രണയവിവാഹത്തിന്‍റെ പേരിൽ അനീഷിന്‍റെ ഭാര്യ ഹരിതയുടെ അച്ഛനും അമ്മാവനും ചേർന്ന് അനീഷിനെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. നേരത്തെയും ഇവര്‍ അനീഷിനെ ഭീഷണിപ്പെടുത്തിയിരുന്നു.

ബൈക്കിൽ കടയിലേക്ക് പോയ അനീഷിനേയും സഹോദരനേയും ഹരിതയുടെ അച്ഛൻ പ്രഭുകുമാറും അമ്മാവൻ സുരേഷും ചേർന്ന് വെട്ടുകയായിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴി അനീഷ് മരിച്ചു. മൂന്ന് മാസം മുൻപാണ് ഹരിതയും അനീഷും പ്രണയിച്ച് വിവാഹം കഴിച്ചത്.

error: Content is protected !!