ഹോട്ടൽ വളഞ്ഞ് കർഷകർ; പിൻവാതിലിലൂടെ രക്ഷപെട്ട് ബിജെപി നേതാക്കൾ

പഞ്ചാബ് ഭഗ്‌വാരയിലെ ഹോട്ടൽ ഉപരോധിച്ച് പ്രതിഷേധിച്ച കർഷകരിൽനിന്ന് പിൻവാതിലിലൂടെ പോലീസ് സംരക്ഷണയിൽ രക്ഷപെട്ട് ബിജെപി നേതാക്കൾ. മുൻ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയുടെ ജന്മദിനാഘോഷങ്ങൾക്ക് ഹോട്ടലിൽ ഒത്തുചേർന്ന ബിജെപി നേതാക്കൾക്കാണ് ഒളിച്ചുപുറത്തുകടക്കേണ്ടിവന്നത്.  ഭാരതി കിസാൻ യുണിയന്‍റെ നേതൃത്വത്തിലായിരുന്നു ഹോട്ടൽ ഉപരോധം. ഹോട്ടലിൽ ബിജെപി നേതാക്കൾ ഒത്തുചേരുന്നുണ്ടെന്നറിഞ്ഞാണ് കർഷകർ പ്രതിഷേധം സംഘടിപ്പിച്ചത്.

കേന്ദ്രത്തിലെ വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഉപരോധം നടത്തിയത്.  കന്നുകാലി, കോഴി തീറ്റകൾ നിർമിച്ച് വിതരണം ചെയ്യുന്ന കമ്പനിയുടെ ഉടമയും ബിജെപി പ്രവർത്തകനുമായ ആളുടേതായിരുന്നു ഹോട്ടൽ. കമ്പനിയുടെ ഉത്പന്നങ്ങൾ ബഹിഷ്കരിക്കുമെന്ന് കർഷകർ പറഞ്ഞു. ബിജെപി നേതാക്കളെ ഹോട്ടലിനു പുറത്തേയ്ക്കു വിടില്ലെന്ന് കർഷകർ നിലപാട് എടുത്തതോടെ പോലീസുമായി ചെറിയ തോതിൽ സംഘർഷമുണ്ടായി.

error: Content is protected !!