ചക്കരക്കൽ ഇരിവേരിയിൽ യുവാവിനെ കൊലപ്പെടുത്തി കനാലിൽ തള്ളിയ സംഭവം : പ്രതിക്ക് ജീവപര്യന്തം തടവും പിഴയും

കണ്ണൂർ ചക്കരക്കല്ലിൽ ഇരിവേരി സ്വദേശിയെ കൊന്ന് ചാക്കിലാക്കി കനാലിൽ ഉപേക്ഷിച്ച കേസിൽ പ്രതി അബ്ദുൾ ഷുക്കൂറിന് ജീവപര്യന്തം തടവും പിഴയും വിധിച്ചു. തലശ്ശേരി അഡിഷണൽ ജില്ലാ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. 2021 ആഗസ്റ്റിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഇരിവേരി, മിഡാവിലോട് പ്രജീഷിനെയാണ് കൊലപെടുത്തിയ ശേഷം ഇരുവേരി കനാലിന്റെ സമീപം ഉപേക്ഷിച്ചത്.

തുടർന്ന് നടന്ന അന്വേഷണത്തിൽ അബ്ദുൾ ഷുക്കൂർ , പ്രശാന്തൻ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്യുകയുമായിരുന്നു.അന്വേഷണം പൂർത്തിയാക്കി പോലീസ് പ്രതിക്കൾക്കെതിരെ കുറ്റപത്രം സമർപ്പിച്ചു.തുടർന്ന് വിചാരണ തലശ്ശേരി അഡിഷണൽ ജില്ലാ സെഷൻസ് കോടതിയിൽ നടക്കുകയും ,കേസ്സിന്റെ വിധി തലശ്ശേരി അഡിഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്ജ് റൂബി കെ. ജോസ് വിധിക്കുകയും ചെയ്തു . രണ്ടാം പ്രതി പ്രശാന്തനെ കുറ്റക്കാരണല്ലെന്ന് കണ്ട് കോടതി വെറുതേ വിട്ടു., ഒന്നാം പ്രതി അബ്ദുൾ ഷുക്കൂറിന് ജീവപരന്ത്യം തടവും , 5 ലക്ഷം രൂപ പിഴയുമാണ് വിധിച്ചത്.പ്രോസിക്യുഷനു വേണ്ടി അഡിഷണൽ ജില്ലാ ഗവ: പ്ലീഡർ അഡ്വകേറ്റ് കെ രൂപേഷ് ഹാജരായി.

 

 

 

 

 

 

error: Content is protected !!