സഹോദരനുമായി വഴക്കിട്ട് പതിനെട്ടുകാരി വിഴുങ്ങിയ മൊബൈല്‍ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു

സഹോദരനുമായി വഴക്കിട്ട പതിനെട്ടുകാരി മൊബൈല്‍ ഫോണ്‍ വിഴുങ്ങി. മധ്യപ്രദേശിലെ ഭിന്ദ് ജില്ലയിലാണ് സംഭവം നടന്നത്. തുടര്‍ന്ന് പെണ്‍കുട്ടിയെ ഉടന്‍ തന്നെ ഗ്ലാളിയോറിലെ ജയാരോഗ്യ ആശുപത്രിയിൽ എത്തിച്ചു. ശസ്ത്രകിയ നടത്തിയാണ് ഒടുവില്‍ മൊബൈല്‍ ഫോണ്‍ പുറത്തെടുത്തത്.

” സഹോദരങ്ങള്‍ തമ്മിലുള്ള വഴക്കാണ് ഈ സംഭവത്തിലേക്ക് നയിച്ചത്. വഴക്ക് മൂര്‍ച്ഛിച്ചതോടെ പെണ്‍കുട്ടി മൊബൈല്‍ ഫോണ്‍ വിഴുങ്ങുകയായിരുന്നു,’ ഡോക്ടര്‍ പറഞ്ഞു.

പെൺകുട്ടിക്ക് അസഹനീയമായ വേദന അനുഭവപ്പെട്ടു തുടങ്ങി. വിവരമറിഞ്ഞെത്തിയ പെൺകുട്ടിയെ ബന്ധുക്കൾ ഉടൻ ജില്ലാ ആശുപത്രിയിലെത്തിച്ചു. നില വഷളായതോടെ ഗ്വാളിയോറിലേക്ക് റഫർ ചെയ്തു. പെൺകുട്ടിയെ അൾട്രാസൗണ്ടിനും മറ്റ് പരിശോധനകൾക്കും വിധേയമാക്കി മൊബൈൽ ഫോണിന്റെ സ്ഥാനം കണ്ടെത്തി.

ഗ്വാളിയോറിലെ ജില്ലാ ആശുപത്രിയിലെ സർജറി വിഭാഗം എച്ച്ഒഡി ഡോ.പ്രശാന്ത് ശ്രീവാസ്തവയുടെ നേതൃത്വത്തിൽ ഡോക്ടർമാരുടെ സംഘം ഓപ്പറേഷൻ നടത്തി പെൺകുട്ടിയുടെ വയറ്റിൽ നിന്ന് മൊബൈൽ ഫോൺ പുറത്തെടുത്തു. കുട്ടിയുടെ ആരോഗ്യ നില മെച്ചപ്പെട്ടതായും തൊണ്ടയിലൂടെ ഇത്രയും വലിയ വസ്തു ആമാശയത്തിലെത്തുന്നത് ഇതാദ്യമാണെന്നും ഡോ. ധാക്കദ് പ്രതികരിച്ചു.

error: Content is protected !!