കാസർഗോട് അച്ഛനും മക്കളും മരിച്ച നിലയിൽ
കാസർഗോഡ് അച്ഛനേയും മക്കളേയും മരിച്ച നിലയിൽ കണ്ടെത്തി. ചെറുവത്തൂരിലാണ് സംഭവം. പിലിക്കോട് മടിവയിലെ ഓട്ടോ തൊഴിലാളി രുപേഷിനെ (37) തൂങ്ങിമരിച്ച നിലയിലും മക്കളായ വൈദേഹി (10), ശിവനന്ദ് (6) എന്നിവരെ മുറിയില്‍ മരിച്ച നിലയിലുമാണ് കണ്ടെത്തിയത്.
മടിക്കുന്നില്‍ പുതിയ വീടിന്റെ പണി നടന്നു കൊണ്ടിരിക്കുന്ന സ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്. രൂപേഷ് മക്കളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്താണെന്നാണ് പ്രാഥമിക നിഗമനം.
കാഞ്ഞങ്ങാട് സ്വദേശിനി സവിതയാണ് രൂപേഷിന്റെ ഭാര്യ. ഇവര്‍ തമ്മില്‍ അകന്നു കഴിയുകയാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. പിലിക്കോട് ജി. യുപി സ്‌കൂളിലെ നാലാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയാണ് വൈദേഹി. ശിവനന്ദ് ഒന്നാം ക്ലാസ്സ് വിദ്യാര്‍ത്ഥിയാണ്. ചന്തേര സിഐ, എസ് ഐ ഉള്ളപ്പെടെയുള്ള പൊലിസ് സംഘം സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു.