രോഹിതിനും രാഹുലിനും സെഞ്ച്വറി; 7 വിക്കറ്റിന് ശ്രീലങ്കയെ തോല്‍പ്പിച്ച് ടീം ഇന്ത്യ.

ലീഡ്‌സ്: ഇംഗ്ലണ്ട് ലോകകപ്പിലെ തങ്ങളുടെ അവസാന ലീഗ് മത്സരത്തില്‍ അയല്‍ക്കാരായ ശ്രീലങ്കയെ ഏഴു വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ സെമി പോരാട്ടത്തിന് തയ്യാറെടുത്തു. ശ്രീലങ്ക ഉയര്‍ത്തിയ 265 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യ 3 വിക്കറ്റ് നഷ്ടത്തിലാണ് ലക്ഷ്യം മറികടന്നത്. ഓപ്പണര്‍ മാരായ രോഹിത് ശര്‍മയുടെയും (103), കെഎല്‍ രാഹുലിന്റെയും (111) സെഞ്ച്വറികളുടെ പിന്‍ബലത്തിലാണ് ഇന്ത്യയുടെ ജയം.
വിജയ നിമിഷം 34 റണ്‍സുമായി വിരാട് കോഹ്‌ലിയും ഹര്‍ദ്ദിക്കുമായിരുന്നു ( 7) ക്രീസില്‍. ഋഷഭ് പന്ത് (4) റണ്‍സെടുത്ത് പുറത്തായി. ഇന്ത്യന്‍ നിരയില്‍ വീണ വിക്കറ്റുകള്‍ കസുന്‍ രജിതയും ലസിത് മലിംഗയും, ഉഡാനയുമാണ് പങ്കിട്ടത്.
നേരത്തെ മുന്‍ നായകന്‍ എയ്ഞ്ചലോ മാത്യൂസിന്റെ സെഞ്ച്വറിയുടെ പിന്‍ബലത്തിലാണ് ശ്രീലങ്ക 264 റണ്‍സെടുത്തത്. മാത്യൂസ് 113 റണ്‍സെടുത്ത് പുറത്തായി. 55 ന് 4 എന്ന നിലയില്‍ ക്രീസില്‍ ഒത്തുചേര്‍ന്ന മാത്യൂസും തിരിമനെയും ചേര്‍ന്നാണ് ലങ്കയെ മത്സരത്തിലേക്ക് തിരികെകൊണ്ടുവന്നത്.

തിരിമനെ 53 റണ്‍സെടുത്ത് പുറത്താവുമ്പോഴേക്കും സ്‌കോര്‍ബോര്‍ഡില്‍ 179 റണ്‍സ് ചേര്‍ക്കപ്പെട്ടിരുന്നു. പിന്നീട് ധനഞ്ജയ ഡി സില്‍വയെ ഒപ്പം ചേര്‍ത്താണ് (29) മാത്യൂസ് സ്‌കോര്‍ ഉയര്‍ത്തിയത്. നായകന്‍ ദിമുത് കരുണരത്‌നെയാണ് ലങ്കയ്ക്ക് ആദ്യം നഷ്ടമായത്. 10 റണ്‍സായിരുന്നു താരം നേടിയത്. ഇന്ത്യക്കായി ജസ്പ്രീത് ബൂമ്ര മൂന്നും ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, ഭൂവനേശ്വര്‍ എന്നിവര്‍ ഓരോ വിക്കറ്റുകളും നേടി.

error: Content is protected !!