ശുഹൈബ് വധം: ഒരാൾകൂടി അറസ്റ്റിൽ

ശുഹൈബ് വധ കേസിൽ കൊലയാളി സംഘത്തിൽ അംഗമായിരുന്ന കണ്ണൂർ തില്ലങ്കേരി സ്വദേശി ജിതിൻ ആണ് അറസ്റ്റിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ആറായി.

എസ്എഫ്ഐ പ്രവർത്തകരായ അൻവർ സാദത്ത് (24), കെ. അഖിൽ (24), ടി.കെ. അഷ്കർ (25) എന്നിവരെ കഴിഞ്ഞ ദിവസം പോലീസ് കർണാടകയിലെ വീരാജ്പേട്ടയിൽനിന്ന് അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റിലായ അൻവർ എസ്എഫ്ഐ ജില്ലാ സെക്രട്ടറി മുഹമ്മദ് സിറാജിന്‍റെ സഹോദരനാണ്. കൊലപാതകത്തിനുശേഷം ഒളിവിൽപ്പോയ പ്രതികൾ ബംഗളൂരു ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ താമസിച്ചുവരികയായിരുന്നു.

കേസുമായി ബന്ധപ്പെട്ട് സിപിഎം പ്രവർത്തകരായ തില്ലങ്കേരിയിലെ ആകാശ്, റിജിൻ രാജ് എന്നിവരെ നേരത്തെ അന്വേഷണ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തിരുന്നു.

കഴിഞ്ഞ 12 ന് രാത്രി 11 ഓടെ എടയന്നൂർ തെരൂരിലെ തട്ടുകടയിൽനിന്നും ചായ കുടിച്ചുകൊണ്ടിരിക്കെയാണ് കാറിലെത്തിയ സംഘം ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചശേഷം ശുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയത്.

error: Content is protected !!