ബാർ കോഴക്കേസില്‍ മാണിക്കെതിരെ തെളിവിലെന്ന് വിജിലൻസ്

മുൻ മന്ത്രി കെ.എം.മാണിക്കെതിരെ ആരോപണമുയർന്ന ബാർ കോഴക്കേസ് വിജിലൻസ് അവസാനിപ്പിക്കുന്നു. കേസിലെ അന്തിമ റിപ്പോർട്ട് വിജിലൻസ് ഹൈക്കോടതിയിൽ സമർപ്പിച്ചു. കേസിൽ മാണിയെ പ്രതിയാക്കാനുള്ള സാഹചര്യത്തെളിവുകളോ ശാസ്ത്രീയ തെളിവുകളോ ഇല്ലെന്നാണ് കണ്ടെത്തൽ. കേസുമായി ബന്ധപ്പെട്ട് സമർപ്പിക്കപ്പെട്ട സിഡിയിൽ കൃത്രിമമുണ്ടെന്നുള്ള ഫോറൻസിക് റിപ്പോർട്ടും കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.

കോഴ വാങ്ങിയെന്നതിനു തെളിവില്ലെന്നും അതിനാൽ കേസിന്‍റെ അന്വേഷണം മുന്നോട്ടുകൊണ്ടു പോകാനാകില്ലെന്നുമാണ് വിജിലൻസ് കോടതിയെ അറിയിച്ചത്. വിജിലൻസിന്‍റെ പ്രത്യേക സംഘമാണ് കേസ് അന്വേഷിച്ചത്.അതിനിടെ, ബാർ കോഴ കേസ് അന്വേഷണം അവസാനിപ്പിക്കാൻ‌ 45 ദിവസം കൂടി സമയം ഹൈക്കോടതി അനുവദിച്ചു. ഇതിനകം വിജിലൻസ് കോടതിയിൽ റിപ്പോർട്ട് സമർപിക്കണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. വിജിലൻസ് ഡയറക്ടർ അന്വേഷണ പുരോഗതി സംബന്ധിച്ച് റിപ്പോർട്ട് കോതിയിൽ സമർപിച്ചു.

error: Content is protected !!