ട്രാന്‍സ്ജെന്‍ഡറുകളെ ഒബിസി പട്ടികയില്‍ ഉള്‍പ്പെടുത്താനൊരുങ്ങി കേന്ദ്രം

ട്രാന്‍സ്ജെന്‍ഡേഴ്സിന് സംവരണം നല്‍കാനായി കേന്ദ്രസര്‍ക്കാര്‍ നടപടി ആരംഭിച്ചു. ഒബിസി പട്ടികയില്‍ ഉള്‍പ്പെടുത്താനാണ് കേന്ദ്രത്തിന്‍റെ നടപടി.

സാമൂഹ്യനീതി മന്ത്രാലയം ഇതിനായി കാബിനറ്റ് നോട്ട് തയ്യാറാക്കി. സുപ്രിംകോടതിയുടെ നിർദ്ദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.

സർക്കാർ ജോലിയിലും വിദ്യാഭ്യാസത്തിനും ഒ.ബി.സിക്കുള്ള 27% ശതമാനം സംവരണത്തിലാണ് ട്രാൻസ് ജൻഡേഴ്സിനെ ഉൾപ്പെടുത്തുക. ഇതിനായി ഒബിസി പട്ടിക ഭേദഗതി ചെയ്യും. വിവിധ മന്ത്രാലയങ്ങളും പിന്നാക്കവിഭാഗ കമ്മിഷനുകളുമായും നടത്തിയ ചർച്ചക്ക് ശേഷമാണ് സാമൂഹ്യ നീതി മന്ത്രാലയം കാബിനറ്റ് നോട്ട് തയ്യാറാക്കിയത്. സാമൂഹികമായും സാമ്പത്തികമായും പിന്നാക്കവിഭാഗത്തിൽ നിൽക്കുന്നവരായി ട്രാൻസ് ജെൻഡേഴ്സിനെ പരിഗണിക്കണമെന്ന സുപ്രീം കോടതിയുടെ നിർദ്ദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. ഇവർക്ക് സംവരണ ആനുകൂല്യം നൽകണെമെന്ന സുപ്രീം കോടതി നിർദ്ദേശവും ഉണ്ടായിരുന്നു. കാബിനറ്റ് നോട്ട് മന്ത്രിസഭയോഗം പരിഗണിച്ച് അംഗീകരിക്കും.

ഒ.ബി.സി പട്ടിക ദേഭഗതി ചെയ്യാൻ രാഷ്ട്രപതിയുടെ അംഗീകാരം ആവശ്യമാണ്. മന്ത്രിസഭ യോഗം പാസാക്കുന്ന കബിനറ്റ് നോട്ടിന്റെ അടിസ്ഥാനത്തിൽ കരട് ബില്ല് തയ്യാറാക്കും. ഈ ബില്ല് പാർലമെൻ്റിൽ അവതരിപ്പിക്കും. സമാനമായി ബില്ല് പാസാക്കുന്നത്വരെയുള്ള കാലയളവിൽ സുപ്രീം കോടതി നിർദ്ദേശം യഥാർത്ഥ്യമാക്കാൻ കേന്ദ്ര സർക്കാർ ഓർഡിനൻസ് പുറപ്പെടുവിക്കും.
error: Content is protected !!