നവാസിന്‍റെ പരാമര്‍ശം ലൈംഗികാധിക്ഷേപം തന്നെ: ഹരിത മുന്‍ ഭാരവാഹികള്‍

മുസ്ലിം ലീഗിനെതിരെവിമര്‍ശനവുമായി ഹരിത മുന്‍ ഭാരവാഹികള്‍. വലിയ രീതിയിലുള്ള സൈബര്‍ ആക്രമണം നേരിടുകയാണ് തങ്ങള്‍ ഈ അപമാനത്തിന് ലീഗ് നേതൃത്വം മറുപടി പറയണം. നവാസിന്‍റെ പരാമര്‍ശം ലൈംഗികാധിക്ഷേപം തന്നെയായാണെന്നും ഹരിത മുന്‍ ഭാരവാഹികള്‍ പറഞ്ഞു.

കോഴിക്കോട് നടന്ന വാര്‍ത്ത സമ്മേളനത്തിലാണ് ഹരിത മുന്‍ ഭാരവാഹികള്‍ ഈക്കാര്യം പറഞ്ഞത്.

വേശ്യയ്ക്കും ന്യായീകരണമുണ്ടാകുമെന്നായിരുന്നു പി. കെ നവാസ് പറഞ്ഞതെന്ന് ഹരിത മുന്‍ ഭാരവാഹികള്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് അഞ്ച് പേജുള്ള പരാതിയാണ് പാര്‍ട്ടിക്ക് നല്‍കിയത്. അന്‍പത് ദിവസം നേതൃത്വത്തിന്‍റെ തീരുമാനത്തിന് കാത്തിരുന്നു. എന്നാല്‍ നടപടി ഉണ്ടായില്ല. തുടര്‍ന്നാണ് വനിതാ കമ്മിഷനെ സമീപിച്ചതെന്നും മുഫീദ് തസ്‌നി അടക്കമുള്ള നേതാക്കള്‍ വിശദീകരിച്ചു.

പരാതി നല്‍കിയതിന് പിന്നാലെ നിരന്തരം സൈബര്‍ ആക്രമണം നേരിട്ടു. ഇപ്പോഴും അത് തുടരുകയാണ്. ഹരിതയ്‌ക്കെതിരെ സംഘടിത വിദ്വേഷ പ്രചാരണം നടത്തി. പരാതി നല്‍കാന്‍ വൈകിയെന്ന് പറയുന്നത് തെറ്റാണ്. തെറ്റിദ്ധാരണ പരത്തുന്നത് നേതാക്കള്‍ അവസാനിപ്പിക്കണെമന്നും നേതാക്കള്‍ പറഞ്ഞു.

error: Content is protected !!