സി.ബി.ഐ അന്വേഷിക്കേണ്ടത് ഡോളര്‍ കടത്ത് കേസ്: സോളാര്‍ കേസ് അന്വേഷണം രാഷ്ട്രീയമെന്ന് പ്രതിപക്ഷ നേതാവ്

സോളാര്‍ കേസില്‍ സി.ബി.ഐ അന്വേഷണം രാഷ്ട്രീയ പ്രേരിതമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.

ബി.ജെ.പി-സി.പി.എം രാഷ്ട്രീയഗൂഢാലോചനയുടെ ഭാഗമാണ് ഈ അന്വേഷണം. സി.ബി.ഐ അന്വേഷിക്കേണ്ടത് ഡോളര്‍ കടത്തുകേസാണെന്നും പിണറായി പ്രതിയായ കേസ് എന്തുകൊണ്ട് സി.ബി.ഐയ്ക്ക് വിടുന്നില്ലെന്നും പ്രതിപക്ഷ നേതാവ് ചോദിക്കുന്നു.

പിണറായിക്കെതിരെ മൊഴിയുണ്ടായിട്ടും സി.ബി.ഐ അന്വേഷണത്തിന് തയ്യാറാകുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സോളാര്‍ കേസ് ആരോപണ വിധേയരായ കോണ്‍ഗ്രസ് നേതാക്കളെ വീണ്ടും അധിക്ഷേപിക്കുന്നതിന് വേണ്ടിയാണ്. നേതാക്കള്‍ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കുന്നുവെന്നും സതീശന്‍ പറഞ്ഞു.

സിബി ഐക്ക് അമിതഭാരമുണ്ടെന്ന് നിരന്തരമായി അവര്‍ തന്നെ കോടതികളില്‍ പറയാറുള്ളതാണ്.  ഈ കേസിന്‍റെ അന്വേഷണം ഏറ്റെടുക്കാമെന്ന് അവര്‍ പറയുന്നതിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നും വി ഡി സതീശന്‍ ആരോപിച്ചു.

കേന്ദ്രത്തിലെ ബി ജെ പി നേതൃത്വവും സംസ്ഥാനത്തെ സിപിഎം നേതൃത്വവും തമ്മിലുള്ള ബന്ധമാണ് ഇതിനു പിന്നില്‍. ഈ ബന്ധമാണ് കുഴല്‍പ്പക്കേസ് ഒതുക്കി കളഞ്ഞതെന്നും സതീശന്‍ ആരോപിച്ചു. സര്‍ക്കാരിനെതിരെ വിവിധ വിഷയങ്ങളില്‍ യുഡിഎഫിന്‍റെ നേതൃത്വത്തില്‍ തുടര്‍ സമരം ഉണ്ടാകും.

ഇത് സംബന്ധിച്ച്‌ കെപിസിസിയും യുഡിഎഫും തീരുമാനമെടുത്തിട്ടുണ്ടെന്നും വി ഡി സതീശന്‍ വ്യക്തമാക്കി. കൊവിഡ് പശ്ചാത്തലത്തില്‍ എല്ലാ ദിവസവും സമരം ചെയ്യാന്‍ സാധിക്കാത്ത സാഹചര്യമാണുള്ളതെന്നും സതീശന്‍ പറഞ്ഞു. തന്‍റെ നേതൃത്വത്തില്‍ പാര്‍ട്ടിയില്‍ ഒരു ഗ്രൂപ്പുണ്ടാകില്ലെന്ന് ചോദ്യത്തിന് മറുപടിയായി വി ഡി സതീശന്‍ പറഞ്ഞു. സംഘടനാ പുനസംഘടന പാര്‍ട്ടിയുടെ സംഘടനാപരമായ കാര്യങ്ങളാണ് അത് പുറത്തേക്ക് വലിച്ചിഴയക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും ചോദ്യത്തിന് മറുപടിയായി വി ഡി സതീശന്‍ വ്യക്തമാക്കി.

error: Content is protected !!