ഛോട്ടാ രാജന്‍ കൊവിഡ് ബാധിച്ച്‌ മരിച്ചു

മുംബൈ നേതാവ് ഛോട്ടാ രാജന്‍ കൊവിഡ് ബാധിച്ച്‌ മരിച്ചു. കൊവിഡ് മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം രാജനെ തിഹാര്‍ ജയിലിലെ ഏകാന്ത തടവില്‍ നിന്ന് എയിംസിലേക്ക് മാറ്റുകയായിരുന്നു.

 

തിഹാറില്‍ പാര്‍പ്പിച്ചിട്ടുള്ള ഇരുപത്തിനായിരത്തില്‍ പരം ജയില്പുള്ളികളില്‍ 170 പേര്‍ക്കും, അറുപതോളം ജയില്‍ ജീവനക്കാര്‍ക്കും ഇതുവരെ കൊവിഡ് സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്.

മുംബൈ അധോലോകത്തിലെ ഏറ്റവും പ്രധാനിയായിരുന്നു ഛോട്ടാ രാജൻ. 2017ൽ മാലിയിൽ നിന്ന് ഇദ്ദേഹത്തെ ഇന്ത്യയിലേക്ക് നാടുകടത്തിയിരുന്നു. ഛോട്ടാ രാജൻ ചെയ്തതുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളുടെ അന്വേഷണം നടന്നുകൊണ്ടിരിക്കുകയായിരുന്നു. സിനിമാ ടിക്കറ്റ് കരിഞ്ചന്തയിൽ വിൽക്കുന്നയാളിൽ നിന്ന് അധോലോക നേതാവായി വളർന്നയാളാണ് ഛോട്ടാ രാജൻ.

 

error: Content is protected !!