ലോകകപ്പ് ക്രിക്കറ്റ് : അഫ്ഗാനിസ്ഥാന് 312 റൺസ് വിജയലക്ഷ്യം
ലോകകപ്പ് ക്രിക്കറ്റ് അഫ്ഗാനിസ്ഥാനെതിരെ വെസ്റ്റ് ഇന്‍ഡീസിന് മികച്ച സ്കോര്‍. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത വിന്‍ഡീസ് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 311 റണ്‍സാണ് കുറിച്ചത്.ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങിയ വിൻഡീസ് നിശ്ചിത 50 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 311 റൺസെടുത്തു. അർധ സെഞ്ചുറി നേടിയ ഷായ് ഹോപ്പ്(77), എവിൻ ലൂയിസ്(58), നിക്കോളാസ് പുരാൻ(58) എന്നിവരുടെ മികവിലാണ് വിൻഡീസ് കൂറ്റൻ സ്കോർ പടുത്തുയർത്തിയത്. കൂറ്റനടികാരൻ ക്രിസ് ഗെയ്ൽ(7) വീണതോടെ തുടക്കത്തിൽ തന്നെ പതറിയ വിൻഡീസിനെ ലൂയിസും ഹോപ്പും ചേർന്നാണ് നൂറ് കടത്തിയത്. റൺറേറ്റ് ഉയർത്താനുള്ള ശ്രമത്തിൽ ലൂയിസ് പുറത്തായി. പിന്നീട് ക്രീസിലെത്തിയ ഹെറ്റ്മെയറിനൊപ്പം ഹോപ്പ് വിൻഡീസിനെ മുന്നോട്ടു നയിച്ചു.
എന്നാൽ വിൻഡീസ് സ്കോർ ഇരുനൂറു കടക്കും മുമ്പ് ഇരുവരും പുറത്തായി. 31 പന്തിൽ 39 റൺസാണ് ഹെറ്റ്മെയർ എടുത്തത്. പുരാനൊപ്പം ക്യാപ്റ്റൻ ജേസൺ ഹോഡർ കൂടി എത്തിയതോടെ വിൻഡീസിന്റെ റൺറേറ്റ് ഉയർന്നു. പുരാൻ 43 പന്തിൽ 58 റൺസും ഹോൾഡർ 34 പന്തിൽ 45 റൺസുമെടുത്തു. നാലു പന്തിൽ 14 റൺസെടുത്ത ബ്രാത്വൈറ്റ് വിൻഡീസ് സ്കോർ മുന്നൂറു കടത്തി. അഫ്ഗാനായി ദവ്ലാത് സർദാൻ രണ്ടും മുഹമ്മദ് നബി, റാഷിദ് ഖാൻ, സയെദ് ഷിർസാദ് ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. ഇരുടീമുകളും നേരത്തെ തന്നെ സെമി കാണാതെ പുറത്തായതിനാൽ ഇന്നത്തെ മത്സരം അപ്രധാനമാണ്. എന്നാൽ വിജയത്തോടെ ലോകകപ്പ് പോരാട്ടങ്ങള്‍ അവസാനിപ്പിക്കാനാകും ഇരുടീമുകളും ശ്രമിക്കുക. വിന്‍ഡീസ് ഒരു മത്സരം വിജയിച്ചിരുന്നു. അതേസമയം, അഫ്ഗാൻ എല്ലാ മത്സരങ്ങളും തോറ്റിരുന്നു.