താനൂരിൽ യുവാവിനെ ആക്രമിച്ച് 1.75 കോടിയുടെ സ്വർണം കവർന്നു

മലപ്പുറം താനൂരിൽ മഹാരാഷ്ട്ര സ്വദേശിയെ ആക്രമിച്ച് 1.75 കോടിയുടെ സ്വർണം കവർന്നു. മലപ്പുറത്തെ ജ്വല്ലറികളിൽ വിതരണം ചെയ്യാൻ എത്തിച്ച സ്വർണമാണ് കവർന്നത്. മോഷ്‌ടിച്ചത് 2 കിലോഗ്രാം സ്വർണവും 43 ഗ്രാം തങ്കവും. പ്രതികളെ കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കി പൊലീസ്. സ്വർണവ്യാപാരിയായ പ്രവീൺ സിങ് രജ്പുത്തിന്റെ സ്വർണമാണ് കവർന്നത്.

വിവിധ കടകളിൽ വിതരണത്തിനായി സ്വർണം കൊണ്ടുവന്ന പ്രവീൺ സിങ്ങിന്റെ ജീവനക്കാരനായ മഹേന്ദ്ര സിങ്ങിനെ പുതുതായി തുടങ്ങുന്ന കടയിലേക്ക് സ്വർണം ആവശ്യമുണ്ടെന്നുപറഞ്ഞ് വിളിച്ചുവരുത്തുകയായിരുന്നു.

കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ആഭരണ നിർമ്മാണശാലയിൽ നിന്നാണ് സ്വര്‍ണം താനൂരിലേക്ക് കൊണ്ടുവന്നത്. കാറിൽ എത്തിയ നാലംഗ സംഘമാണ് കവർച്ച നടത്തിയതെന്നാണ് മൊഴി. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി.

error: Content is protected !!