കെഎസ്‌യു മാര്‍ച്ചില്‍ സംഘര്‍ഷം; വനിത പ്രവര്‍ത്തകരും പൊലീസുകാരും തമ്മില്‍ ഏറ്റുമുട്ടി

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജിലെ അക്രമസംഭവങ്ങളിലും ഉത്തരക്കടലാസ് ക്രമക്കേടിലും പ്രതിഷേധിച്ച് നടത്തി വരുന്ന സമരപരിപാടികൾ ശക്തമാക്കി കെഎസ്‌യു. മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഔദ്യോഗിക വസതിയായ ക്ലിഫ്ഹൗസിലേക്ക് കെഎസ്‌യു പ്രവർത്തകരായ വിദ്യാർഥിനികൾ പ്രതിഷേധവുമായെത്തി.   ക്ലിഫ്ഹൗസിന്‍റെ പുറത്തെ ഗേറ്റിന് പുറത്ത് വരെയെത്തിയ പ്രതിഷേധക്കാരെ പോലീസും സുരക്ഷാ ഉദ്യോഗസ്ഥരും ചേർന്ന് തടഞ്ഞു. തുടര്‍ന്ന് വനിത പ്രവര്‍ത്തകരും പൊലീസുകാരും തമ്മില്‍ ഏറ്റുമുട്ടി. പക്ഷേ, മുഖ്യമന്ത്രിയെ കാണാതെ മടങ്ങില്ലെന്ന നിലപാടിലായിരുന്നു പെൺകുട്ടികൾ. റോഡിൽ കുത്തിയിരുന്ന പെൺകുട്ടികളെ പിന്നീട് വനിതാ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.  മ്യൂസിയം പോലീസാണ് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തത്

കഴിഞ്ഞ ആഴ്ച യുണിവേഴ്‌സിറ്റി കേളേജില്‍ നടന്ന സംഘര്‍ഷത്തിനു പിന്‍ തുടര്‍ച്ചയായി രാാവിലെയും സെക്രട്ടേറിയേറ്റിനു മുന്നിലേക്ക് കെഎസ്‌യു പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയിരുന്നു. എന്നാല്‍ ഇതിനു പുറമേയാണ് ഉച്ചയ്ക്കു ശേഷം കെഎസ്‌യുന്റെ വനിത പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്ക് നിവേദനം സമപ്പിക്കണമെന്ന ആവശ്യവുമായി ക്ലിഫ് ഹൗസിലേക്ക മാര്‍ച്ച് നടത്തിയത്.

യുണിവേഴ്‌സിറ്റി വിഷയത്തില്‍ കെഎസ് യു നടത്തി വരുന്ന സമരം അവസാനിപ്പിക്കണമെന്ന ആവശ്യം അടങ്ങുന്ന നിവേദനവുമായാണ് പ്രവര്‍ത്തകര്‍ എത്തിയത്. മുഖ്യമന്ത്രിയെ കാണാതെ പ്രവര്‍ത്തകര്‍ പിരിഞ്ഞു പോകില്ലെന്നാണ് വനിത പ്രതിഷേധക്കാരുടെ ആവശ്യം.

error: Content is protected !!