ആന്ധ്രാ മുഖ്യമന്ത്രിക്കെതിരെ മോദി …

ചന്ദ്രബാബു നായിഡുവിനെതിരെ രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഗുണ്ടൂരിലെ റാലിയിൽ സംസാരിക്കവേയാണ് നായിഡുവിനെതിരെ മോദി രൂക്ഷ വിമർശനങ്ങളും പരിഹാസങ്ങളും ഉയർത്തിയത്. ചന്ദ്രബാബു നായിഡു ചതിയനാണെന്ന് മോദി കുറ്റപ്പെടുത്തി. രാജ്യതലസ്ഥാനത്തെ നായി‍ഡുവിന്‍റെ ഉപവാസത്തെയും പ്രധാനമന്ത്രി പരിഹസിച്ചു.

ആന്ധ്രയിലെ ജനങ്ങളുടെ പണം ചെലവാക്കി നായിഡുവും കൂട്ടരും നാളെ ഫോട്ടോ എടുക്കാൻ ഡൽഹിലേക്ക് വരുന്നുണ്ട് എന്നായിരുന്നു പരിഹാസം. മുന്നണി മാറ്റത്തിലും പരാജയങ്ങളുടെ എണ്ണത്തിലും ഒപ്പം നിൽക്കുന്നവരെ പിന്നിൽ നിന്ന് കുത്തുന്നതിലുമെല്ലാം നായിഡു തന്നെക്കാൾ ബഹുദൂരം മുന്നിലാണ്- മോദി പരിഹസിച്ചു.

എൻടിആറിനെ പിന്നിൽ നിന്ന് കുത്തിയ ചതിയനാണ് ചന്ദ്രബാബു നായിഡുവെന്നും മോദി തുറന്നടിച്ചു. ടിഡിപി എൻഡിഎ വിട്ടതിന് ശേഷം ഇതാദ്യമായാണ് മോദി ആന്ധ്രപ്രദേശ് സന്ദർശിക്കുന്നത്. അതിനിടെ മോദിയുടെ വരവിനെതിരെ ആന്ധ്രയുടെ പല ഭാഗങ്ങളിലും പ്രതിഷേധ പ്രകടനങ്ങൾ നടന്നു.

error: Content is protected !!