മുപ്പത് വര്‍ഷത്തിന് ശേഷം തിരുവനന്തപുരത്ത് ഏകദിന മത്സരം; കാര്യവട്ടത്ത് റണ്ണൊഴുകും
![](https://www.newswings.online/wp-content/uploads/2018/11/green-field.jpg)
ഇന്ത്യ- വിന്‍ഡീസ് അഞ്ചാം ഏകദിനത്തിനായി കാര്യവട്ടത്ത് ഒരുക്കിയിരിക്കുന്നത് ബാറ്റ്സ്‌മാന്‍മാര്‍ക്ക് അനുകൂലമായ റണ്‍ ഒഴുകും പിച്ച്. മുന്‍ മത്സരങ്ങളിലെ പോലെ ബാറ്റ്സ്‌മാന്‍മാര്‍ക്ക് അനായാസം സ്‌ട്രോക്കുകള്‍ കളിക്കാവുന്ന വിക്കറ്റാണ് ഒരുക്കിയിരിക്കുന്നത്. ഈ പിച്ചില്‍ 300ലധികം ടോട്ടല്‍ പ്രതീക്ഷിക്കാമെന്നും മത്സരത്തിന്‍റെ ജനറല്‍ കണ്‍വീനറായ ജയേഷ് ജോര്‍ജ് വ്യക്തമാക്കി.
മുപ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം തിരുവനന്തപുരം വേദിയാവുന്ന ഏകദിന മത്സരം റണ്‍മഴയാകുമെന്ന് ഇതോടെ ഉറപ്പായി. കഴിഞ്ഞ വര്‍ഷം ഇന്ത്യ- ന്യൂസീലാന്‍ഡ് ടി20 മത്സരത്തിന് ഇവിടം വേദിയായിരുന്നു. എന്നാല്‍ മഴ തടസപ്പെടുത്തിയ മത്സരം എട്ട് ഓവറായി വെട്ടിച്ചുരുക്കിയിരുന്നു. എന്നാല്‍ ഇക്കുറി പിച്ചൊരുക്കാന്‍ കാലാവസ്ഥ അനുകൂലമായിരുന്നതായും ജയേഷ് ജോര്‍ജ് പറഞ്ഞു.
പരമ്പര വിജയിയെ തീരുമാനിക്കുന്നതില്‍ നാളത്തെ മത്സരം നിര്‍ണായകമാണ്. നിലവില്‍ 2-1ന് മുന്നിലാണ് ഇന്ത്യ. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഉച്ചയ്ക്ക് 1.30ന് മത്സരം ആരംഭിക്കും.
അതേസമയം, മൺവിളയിലെ തീപിടുത്തം ഇന്ത്യ- വിൻഡീസ് ഏകദിനത്തെ ബാധിച്ചേക്കില്ല. മത്സരം നടത്തിപ്പുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങളുമായി മുന്നോട്ടുപോകാൻ കെസിഎയ്ക്ക് ബിസിസിഐ നിർദേശം നൽകിയിട്ടുണ്ട്. എന്നാൽ രാവിലെ ബിസിസിഐയുടെ വിദഗ്ദ്ധർ നടത്തുന്ന പരിശോധനയ്ക്ക് ശേഷമാകും മത്സരം സംബന്ധിച്ച അന്തിമതീരുമാനം എടുക്കുക. മത്സരം മാറ്റിവെക്കേണ്ട സാഹചര്യം നിലവിലില്ലെന്ന് ബിസിസിഐ-കെസിഎ വൃത്തങ്ങൾ പറയുന്നു. രാവിലെ പത്തരയോടെ കാണികളെ സ്റ്റേഡിയത്തിലേക്ക് പ്രവേശിപ്പിക്കും. കനത്ത സൂരക്ഷ സന്നാഹമാണ് കാര്യവട്ടത്ത് ഒരുക്കിയിരിക്കുന്നത്