സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത് സമ്മതമില്ലാതെ: മാനന്തവാടി ബി ജെ പി സ്ഥാനാര്‍ത്ഥി പിന്മാറി

നിയമസഭാ തെരഞ്ഞെടുപ്പില്‍ മാനന്തവാടിയിലെ സ്ഥാനാര്‍ഥിയായി ബി.ജെ.പി പ്രഖ്യാപിച്ച മണിക്കുട്ടന്‍ സ്ഥാനാര്‍ഥിത്വത്തില്‍ നിന്നും പിന്‍മാറി. ബി.ജെ.പി ദേശീയ നേതൃത്വമാണ് മണികണ്ഠന്‍ എന്ന മണിക്കുട്ടനെ ഇന്നലെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്.

തന്റെ അറിവില്ലാതെയാണ് ബി ജെ പി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതെന്നും, മത്സരിക്കാന്‍ താല്‍പര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

പണിയ സമുദായത്തെ ബിജെപി പരിഗണിച്ചതില്‍ സന്തോഷമുണ്ടെന്നും എന്നാല്‍ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ ഭാഗമായി നില്‍ക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും മണികണ്ഠന്‍ വ്യക്തമാക്കി. മണികണ്ഠന്‍ മത്സരിക്കാനില്ലെന്ന് അറിയിച്ചുകൊണ്ട് ഭാര്യയാണ് ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടത്.

പിന്നീട് തന്റെ അറിവോ, സമ്മതമോ ഇല്ലാതെയാണ് സ്ഥാനാര്‍ത്ഥിയാക്കിയതെന്നും, പിന്മാറുകയാണെന്നും മണികണ്ഠനും പ്രതികരിക്കുകയായിരുന്നു. കേരള വെറ്ററിനറി ആന്റ് ആനിമല്‍ സയന്‍സ് യൂണിവേഴ്‌സിറ്റിയില്‍ ടീച്ചിങ്ങ് അസിസ്റ്റന്റായി ജോലി ചെയ്യുകയാണ് മണികണ്ഠന്‍. ജോലിയില്‍ തുടരാനാണ് താല്‍പര്യമെന്ന് അദ്ദേഹം വ്യക്തമാക്കി.

error: Content is protected !!