പാലത്തായി പീഡന കേസ്: പത്മരാജന്‍റെ ജാമ്യം ഹൈക്കോടതി ശരിവെച്ചു

കൊച്ചി: പാലത്തായി പീഡനക്കേസ്​ പ്രതിയും ബി.ജെ.പി നേതാവുമായ പത്മരാജന്‍റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി  ഹൈകോടതി തള്ളി. പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ മാതാവ്​ സമര്‍പ്പിച്ച ഹര്‍ജിയാണ്​ തള്ളിയത്​.

പോക്‌സോ കേസുകളില്‍ ഇരയുടെ സ്വകാര്യത സംരക്ഷിക്കുന്നതിന് ആവശ്യമായ പൊതു മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ഹൈക്കോടതി പുറപ്പെടുവിച്ചു.

കുട്ടി പീഡനത്തിന് ഇരയായി എന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് അടക്കം ഉണ്ടായിട്ടും ജാമ്യം നല്‍കിയ വിചാരണ കോടതി നടപടി ശരിയല്ലെന്നായിരുന്നു ഇരയായ പെണ്‍കുട്ടിയുടെ അമ്മയുടെ വാദം. പെണ്‍കുട്ടിയെ പീഡിപ്പിച്ചിട്ടില്ലെന്നും ബി ജെ പി അനുഭാവി ആയതിനാളാണ് ആരോപണം ഉന്നയിച്ചതെന്നുമായിരുന്നു പ്രതിഭാഗം കോടതിയെ അറിയിച്ചത്.

ഹര്‍ജിയില്‍ ക്രൈം ബ്രാഞ്ച് നിലപാടും ഏറെ ചര്‍ച്ച ആയിരുന്നു. പീഡനത്തിന് ഇരയായ കുട്ടിക്ക് കള്ളം പറയുന്ന സ്വഭാവം ഉണ്ട്. ഭാവനയില്‍ നിന്ന് കാര്യങ്ങള്‍ ഉണ്ടാക്കി അവതരിപ്പിക്കുന്ന ശീലവും ഉണ്ടെന്നുമായിരുന്നു ക്രൈം ബ്രാഞ്ച് കോടതിയെ അറിയിച്ചത്.

error: Content is protected !!