അന്തർജില്ലാ പൊതുഗതാഗതമില്ല; ബസുകളിൽ സീറ്റിംഗ് കപ്പാസിറ്റിയുടെ 50 ശതമാനം
![](https://www.newswings.online/wp-content/uploads/2020/04/covid-kannur.png)
തിരുവനന്തപുരം: ജില്ലയ്ക്കകത്തെ പൊതുഗതാഗതം അനുവദിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. ജലഗതാഗതം ഉൾപ്പെടെ ഇതിന്റെ പരിധിയിൽ വരും. ബസുകളിൽ സീറ്റിംഗ് കപ്പാസിറ്റിയുടെ 50 ശതമാനം അനുവദിക്കും. നിന്നുള്ള യാത്ര അനുവദിക്കില്ല. അതത് ജില്ലകളിലെ വാഹന ഗതാഗതത്തിനും ആളുകളുടെ സഞ്ചാരത്തിനും തടസമുണ്ടാകില്ല.
കണ്ടൈയ്ൻമെന്റ് സോണിൽ നിയന്ത്രണമുണ്ടാകും. അന്തർജില്ലയിൽ പൊതുഗതാഗതമുണ്ടാകില്ല. അല്ലാത്ത യാത്ര രാവിലെ ഏഴു മുതൽ വൈകിട്ട് ഏഴു വരെ ആകാം. യാത്രയ്ക്ക് പ്രത്യേക പാസ് വേണ്ട. തിരിച്ചറിയൽ കാർഡുണ്ടായാൽ മതി. കോവിഡ് പ്രതിരോധത്തിൽ ഏർപ്പെട്ടിരിക്കുന്നവർ, ആവശ്യ സർവീസ് വിഭാഗത്തിലുള്ള സർക്കാർ ജീവനക്കാർ എന്നിവർക്ക് ഈ സമയം ബാധകമല്ല. ഇലക്ട്രീഷ്യൻമാർ, ടെക്നീഷ്യൻമാർ എന്നിവർ തങ്ങളുടെ ട്രേഡ് ലൈസൻസ് കോപ്പി കൈയിൽ കരുതണം.
സമീപമല്ലാത്ത ജില്ലകളിലേക്കു യാത്ര ചെയ്യുന്നതിന് ബന്ധപ്പെട്ട പോലീസ് സ്റ്റേഷനിൽനിന്നോ കലക്ടറുടെ ഓഫിസിൽനിന്നോ അനുമതി ആവശ്യമാണ്. അവശ്യസർവീസ് ജീവനക്കാർക്ക് ഇത് ബാധകമല്ല. ജോലിക്കായി ദൂരെയുള്ള ജില്ലകളിലേക്കു സ്ഥിരമായി യാത്ര ചെയ്യുന്നവർക്ക് പാസ് ആവശ്യമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
സ്വകാര്യവാഹനങ്ങളിൽ ഡ്രൈവർക്ക് പുറമേ രണ്ടു പേർക്കാണ് സഞ്ചരിക്കാനാവുക. കുടുംബമാണെങ്കിൽ മൂന്നു പേർക്ക് സ്വകാര്യ വാഹനത്തിൽ സഞ്ചരിക്കാം. ഓട്ടോയിൽ ്രെഡെവറും ഒരു യാത്രക്കാരനുമാണ് ഈ ഘട്ടത്തിൽ അനുമതിയുള്ളത്. കുടുംബമെങ്കിൽ ഓട്ടോയിൽ മൂന്നു പേർക്ക് സഞ്ചരിക്കാം. ഇരുചക്രവാഹനത്തിൽ കുടുംബാംഗത്തിന് പിൻസീറ്റ് യാത്ര അനുവദിച്ചിട്ടുണ്ട്.