അന്യസംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് ഹോം ക്വാറന്റൈന്‍ അനുവദിക്കുന്നുണ്ട്. അത് ഫലത്തില്‍ റൂം ക്വാറന്റൈനായി മാറണം; ഉറപ്പാക്കൽ ചുമതല പോലീസിന്

തിരുവനന്തപുരം: അന്യ സംസ്ഥാനങ്ങളിൽനിന്നും വിദേശത്തുനിന്നും വരുന്നവർക്ക് ഹോം ക്വാറന്‍റൈൻ അനുവദിക്കുന്നുണ്ടെന്നും അത് ഫലത്തിൽ റൂം ക്വാറന്‍റൈൻ എന്നതായി മാറണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഇക്കാര്യം പോലീസ് ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.

ഇവർ വീട്ടിൽ മറ്റുള്ളവരുമായി ഇടപഴകാതെ കഴിയണം. ആരോഗ്യപ്രവർത്തകരും സർക്കാരും നിർദേശിക്കുന്നതിന് അപ്പുറത്തേക്ക് ആരും പെരുമാറാൻ പാടില്ല. കുട്ടികൾ, പ്രായമായവർ, രോഗമുള്ളവർ എന്നിവരുമായി ഒരു ബന്ധവും പാടില്ല. ഇതിൽ വിട്ടുവീഴ്ചയുണ്ടാകരുത്. ഇക്കാര്യത്തിൽ ജാഗ്രത വേണം. കഴിഞ്ഞഘട്ടത്തിൽ എങ്ങനെയാണോ പ്രവർത്തിച്ചത്, അതുവരുന്ന ഘട്ടത്തിലും അങ്ങനെ തന്നെ തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആരോഗ്യവകുപ്പ് തദ്ദേശസ്ഥാപനങ്ങളുമായി ചോർന്ന് ഹോം, സർക്കാർ ക്വാറന്ൈ‍റനായി സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ക്വാറന്ൈ‍റനിൽ കഴിയുന്നവർ വീട്ടിലുണ്ടെന്ന് പോലീസ് ഉറപ്പാക്കണം. അക്കാര്യത്തിൽ എല്ലാവരുടെയും സഹകരണം വേണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

സംസ്ഥാനത്തെ ജനജീവിതം സാധാരണ നിലയിലേക്ക് മാറുന്നുണ്ട്. എന്നാൽ നാം പൂർണമായി സുരക്ഷിതരായി എന്ന ബോധ്യത്തിൽ, കോവിഡിനു മുന്പത്തെ അവസ്ഥയിൽ പെരുമാറാൻ തുനിയരുതെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി.

error: Content is protected !!