കോവിഡ് രോഗം മറച്ചുവച്ച് അബുദാബിയിൽനിന്ന് കേരളത്തിൽ; മൂന്ന് പേർക്കെതിരേ കേസ്

തിരുവനന്തപുരം: കോവിഡ് രോഗം മറച്ചുവച്ച മൂന്ന് പേർക്കെതിരേ കേസ് രജിസ്റ്റർ ചെയ്തതായി മുഖ്യമന്ത്രി പിണറായി വിജയൻ. അബുദാബിയിൽനിന്ന് തിരുവനന്തപുരത്ത് എത്തിയ മൂന്നു പേർക്കെതിരേയാണ് കേസ്. ഇവർ രോഗം മറച്ചുവച്ച് സംസ്ഥാനത്തെത്തുകയും എത്തിയ ശേഷവും രോഗവിവരം മറച്ചുവയ്ക്കുകയുമായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് തിങ്കളാഴ്ച 29 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ആർക്കും രോഗം ഭേദമായില്ല. കൊല്ലം ആറ്, തൃശൂർ നാല്, തിരുവനന്തപുരം, കണ്ണൂർ മൂന്ന് വീതം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, കാസർഗോഡ് രണ്ട് വീതം, എറണാകുളം, മലപ്പുറം, പാലക്കാട് ഒന്നുവീതം എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്ക്.

രോഗം സ്ഥിരീകരിച്ച 21 പേർ വിദേശത്തുനിന്നും എത്തിയവരാണ്. ഏഴ് പേർ മറ്റ് സംസ്ഥാനങ്ങളിൽനിന്നും എത്തിയവരും. ഒരാൾക്ക് സന്പർക്കത്തിലൂടെയാണ് കോവിഡ് ബാധിച്ചത്. കണ്ണൂരുള്ള ആരോഗ്യപ്രവർത്തകയ്ക്കാണ് സന്പർക്കത്തിലൂടെ രോഗം പിടിപെട്ടത്.

error: Content is protected !!