വിദേശത്തുനിന്ന് എത്തുന്നവരെ സന്ദർശിക്കുന്നത് ഉൾപ്പെടെയുള്ള പതിവുരീതികളിൽനിന്ന് ആളുകൾ വിട്ടുനിൽക്കണം ; മുഖ്യമന്ത്രി

തിരുവനന്തപുരം: വിദേശത്തുനിന്ന് എത്തുന്നവരെ സന്ദർശിക്കുന്നത് ഉൾപ്പെടെയുള്ള പതിവുരീതികളിൽനിന്ന് ആളുകൾ വിട്ടുനിൽക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. വിദേശത്തുനിന്ന് എത്തി ക്വാറന്ൈ‍റനിൽ കഴിയുന്നവരും വീട്ടിലേക്കു പോയവരും ശ്രദ്ധിക്കണമെന്നും ആരോഗ്യപ്രവർത്തകരുടെ നിർദേശങ്ങൾ പാലിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ക്വാറന്ൈ‍റനിലായായും വീട്ടിലായാലും മടങ്ങിവരുന്നവർക്കു ശാരീരിക അകലം പ്രധാനമാണ്. അശ്രദ്ധയോടെ കാര്യങ്ങൾ കൈകാര്യം ചെയ്തതിന്‍റെ ദോഷഫലങ്ങൾ മുന്പ് അനുഭവിച്ചതാണ്. അവരുമായി സന്പർക്കം പുലർത്തരുതെന്ന നിർദേശം എല്ലാവരും കർശനമായി പാലിക്കണം. ഇവരെ സന്ദർശിക്കുന്ന പതിവുരീതികൾ വേണ്ട. നാം ഇക്കാര്യത്തിൽ പുലർത്തുന്ന ജാഗ്രതയാണ് നമ്മുടെ സമൂഹത്തെ വരുംദിവസങ്ങളിൽ സംരക്ഷിച്ച് നിർത്തുക എന്ന ബോധ്യം എല്ലാവർക്കുമുണ്ടാകണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.

പ്രകൃതി ദുന്തങ്ങളുണ്ടാകുന്പോൾ വളരെ വേഗത്തിൽ സജീകരിക്കുന്ന ദുരിതാശ്വാസ ക്യാന്പുകൾ പോലെയല്ല ക്വാറന്ൈ‍റൻ കേന്ദ്രങ്ങൾ. ദിവസങ്ങളെടുത്താണ് ഇവ പൂർത്തിയാക്കിയത്. ഓരോ പ്രവാസിയുടെയും സുരക്ഷയ്ക്ക് സർക്കാർ പ്രധാന്യം നൽകുന്നുണ്ട്. ഇക്കാര്യത്തിൽ എല്ലാവരുടെയും സഹകരണമുണ്ടാകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ക്വാറന്ൈ‍റൻ കേന്ദ്രങ്ങളിൽ സുരക്ഷാ മാനദണ്ഡങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. പ്രശ്നങ്ങളുണ്ടെങ്കിൽ പരിഹരിക്കും. തദ്ദേശസ്ഥാപനങ്ങൾ ഇക്കാര്യത്തിൽ ശ്രദ്ധ പുലർത്തണം. ദുരിതങ്ങളോട് സമർപ്പണംകൊണ്ടാണ് പോരാടേണ്ടത്. ക്വാറന്ൈ‍റൻ കേന്ദ്രങ്ങളിൽ പ്രശ്നങ്ങളുണ്ടെങ്കിൽ അടിയന്തര നടപടി സ്വീകരിക്കാൻ സർക്കാർ പ്രതിനിധികളുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

error: Content is protected !!