പുതുതായി രോഗം ബാധിക്കുന്നവരുടെ എണ്ണം വർധിക്കുന്നതിൽ ആശങ്ക വേണ്ടെന്നു മുഖ്യമന്ത്രി

തിരുവനന്തപുരം: പുതുതായി രോഗം ബാധിക്കുന്നവരുടെ എണ്ണം വർധിക്കുന്നതിൽ ആശങ്ക വേണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ലോക്ഡൗണ്‍ ഇളവുവരുന്പോൾ അതു പ്രതീക്ഷിച്ചതാണെന്നും അതു മുന്നിൽക്കണ്ടുള്ള മുൻകരുതലുകളാണ് കൈക്കൊണ്ടിരുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കോവിഡ് മാനേജ്മെന്‍റിന് മാത്രമായി മെഡിക്കൽ സർവീസ് കോർപറേഷൻ മുഖേന ഇതുവരെ 620.7 കോടി രൂപ ലഭ്യമാക്കി. അതിൽ 227 കോടി ചെലവാക്കി. സംസ്ഥാനത്ത് ഇപ്പോൾ സർക്കാർ ആശുപത്രികളിൽ 12191 ഐസലേഷൻ ബെഡുകൾ സജ്ജമാണ്. അതിൽ ഇപ്പോൾ 1080 പേരാണ് ഉള്ളത്.

1296 സർക്കാർ ആശുപത്രികളിൽ 49702 കിടക്കകൾ, 1369 ഐസിയു, 1045 വെന്‍റിലേറ്റർ എന്നിവയുണ്ട്. സ്വകാര്യ മേഖലയിൽ 866 ആശുപത്രികളിലായി 81904 കിടക്കകളും 6059 ഐസിയു കിടക്കകളും 1578 വെന്‍റിലേറ്ററുകളുമുണ്ട്. 851 കൊറോണ കെയർ സെന്‍ററുകളാണുള്ളത്. അതുകൊണ്ട് ഇപ്പോൾ രോഗികൾ വർധിക്കുന്നു എന്നതുകൊണ്ട് വല്ലാത പരിഭ്രമിക്കേണ്ട. സന്പർക്കത്തിലൂടെ ഇന്ന് രോഗം ബാധിച്ചത് ഒരാൾക്ക് മാത്രമാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

error: Content is protected !!