പ്രവാസികളുടെ മടക്കം:സംസ്ഥാനത്തെ വിവിധ വിമാനത്താവളങ്ങളിൽ പോലീസ് സ്പെഷൽ ഓഫീസർമാരെ നിയോഗിച്ചു

തിരുവനന്തപുരം: പ്രവാസികൾ മടങ്ങിയെത്തുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ വിവിധ വിമാനത്താവളങ്ങളിൽ ഡിഐജി തലത്തിലുള്ള ഉദ്യോഗസ്ഥരെ പോലീസ് സ്പെഷൽ ഓഫീസർമാരായി നിയോഗിച്ചു. സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റയാണ് ഇക്കാര്യം അറിയിച്ചത്.

തിരുവനന്തപുരം വിമാനത്താവളത്തിൽ തിരുവനന്തപുരം റേഞ്ച് ഡിഐജി സഞ്ജയ് കുമാർ ഗുരുഡും നെടുന്പാശേരിയിൽ കൊച്ചി റേഞ്ച് ഡിഐജി മഹേഷ് കുമാർ കാളിരാജും കരിപ്പൂരിൽ തൃശൂർ റേഞ്ച് ഡിഐജി എസ്. സുരേന്ദ്രനുമാണ് പോലീസ് സ്പെഷൽ ഓഫീസർമാർ.

കണ്ണൂർ വിമാനത്താവളത്തിന്‍റെ ചുമതല കണ്ണൂർ ഡിഐജി കെ.സേതുരാമനാണ്. കൊച്ചി തുറമുഖത്തിന്‍റെ ചുമതല കൊച്ചി സിറ്റി പോലീസ് കമ്മീഷണർ വിജയ് സാക്കറേയ്ക്കാണ്.

error: Content is protected !!