സ്പ്രിംഗ്‌ളര്‍ കരാര്‍: മുഖ്യമന്ത്രിക്കെതിരെ ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം: സ്പ്രിംഗ്‌ളര്‍ കരാറില്‍ മുഖ്യമന്ത്രിക്കേതിരേ ഉമ്മന്‍ ചാണ്ടിയും ആരോപണങ്ങളുമായി രംഗത്ത്. നിയമവകുപ്പാണ് ഇതു സംബന്ധിച്ച്‌ കരാര്‍ തയാറാക്കേണ്ടത്. എന്നാല്‍ ബന്ധപ്പെട്ട ഒരു വകുപ്പും ഈ കരാര്‍ കണ്ടിട്ടില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

കൊവിഡ് 19 പ്രതിരോധത്തിന് എന്ന പേരില്‍ നാട്ടിലെ സുപ്രധാനമായ ആരോഗ്യ വിവരങ്ങളാണ് വിദേശ കമ്ബനിക്ക് കൈമാറാന്‍ ഒരുങ്ങുന്നത്. സ്പ്രിംഗ്ളര്‍ ഇടപാടില്‍ സര്‍വത്ര ദുരൂഹതയാണ് ഉള്ളതെന്ന് പറഞ്ഞ ഉമ്മന്‍‌ചാണ്ടി വിദേശ നിയമത്തെ അടിസ്ഥാനമാക്കി ഒരു സംസ്ഥാനത്തിന് കരാര്‍ ഉണ്ടാക്കാനാകുമോ എന്നും ചോദിച്ചു.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപണം ഉന്നയിക്കുമ്പോള്‍ ഇത് സംബന്ധിച്ച്‌ ഫയല്‍ ഒന്നും സര്‍ക്കിരിന്‍റെ കയ്യിലില്ലെന്നത് ദുരൂഹതകള്‍ കൂട്ടുകയാണ്. ഒരു വകുപ്പും അറിയാതെയാണ് കരാര്‍. ഇതെ കുറിച്ച്‌ മുഖ്യമന്ത്രിയുടെ മറുപടി ജനങ്ങള്‍ക്ക് ബോധ്യമായിട്ടില്ല. സംശയങ്ങള്‍ എല്ലാം ബാക്കി നില്‍ക്കുകയാണ്. ഉത്തരം മുട്ടുമ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കൊഞ്ഞനം കുത്തുകയാണെന്നും’ ഉമ്മന്‍ചാണ്ടി പറഞ്ഞു.

error: Content is protected !!