നിര്‍ഭയ കേസ്: വിനയ് ശര്‍മ സമര്‍പ്പിച്ച ദയാ ഹര്‍ജി രാഷ്ട്രപതി തള്ളി

ന്യൂഡല്‍ഹി: നിര്‍ഭയ കൂട്ട ബലാല്‍സംഗ കേസിലെ നാലു പ്രതികളിലൊരാളായ വിനയ് ശര്‍മ സമര്‍പ്പിച്ച ദയാഹര്‍ജി രാഷ്ട്രപതി തള്ളി. വെള്ളിയാഴ്ച രാത്രിയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം രാഷ്ട്രപതിക്ക് ഹരജി കൈമാറിയത്.

ദയാഹര്‍ജിക്കൊപ്പം അത് തള്ളണമെന്ന ശിപാര്‍ശയും ആഭ്യന്തര മന്ത്രാലയം സമര്‍പ്പിച്ചിരുന്നു. ദയാഹരജി തള്ളണമെന്ന ശിപാര്‍ശയോടെയാണ് ഡല്‍ഹി ലഫ്റ്റനന്‍ഡ് ഗവര്‍ണര്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കൈമാറിയത്.

കേസില്‍ നാല് പ്രതികള്‍ക്കും സുപ്രീം കോടതി വധശിക്ഷ വിധിച്ചിരുന്നു. ഫെബ്രുവരി ഒന്നിന് വധശിക്ഷ നടപ്പാക്കാനിരിക്കെയാണ് വിനയ് ശര്‍മ ദയാഹര്‍ജി സമര്‍പ്പിച്ചത്. ഇതേ തുടര്‍ന്ന് വധശിക്ഷ നടപ്പാക്കാനുള്ള മരണവാറണ്ട് ഡല്‍ഹി പാട്യാല ഹൗസ് കോടതി സ്റ്റേ ചെയ്യുകയായിരുന്നു.

കേസില്‍ ഇനി രണ്ട് പ്രതികളാണ് രാഷ്ട്രപതിക്ക് മുമ്പാകെ ദയാഹരജി നല്‍കാനുള്ളത്. അക്ഷയ് സിങ്, പവന്‍ കുമാര്‍ എന്നിവര്‍ക്കാണ് ദയാഹരജി നല്‍കാന്‍ സാധിക്കുക. കേസിലെ മറ്റൊരു പ്രതിയായ പവന്‍ഗുപ്തക്ക് സുപ്രീംകോടതി മുമ്ബാകെ തിരുത്തല്‍ ഹര്‍ജിയും നല്‍കാം. പ്രതികള്‍ ഹര്‍ജികളുമായി മുന്നോട്ട് പോയാല്‍ ഈ നിയമനടപടികള്‍ പൂര്‍ത്തിയായതിന് ശേഷമാവും വധശിക്ഷ നടപ്പാക്കുക.

error: Content is protected !!