മാവോയിസ്റ്റുകളെ വധിച്ച സംഭവം ഏറ്റുമുട്ടല്‍ തന്നെ: പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി

പാലക്കാട് : അട്ടപ്പാടിക്ക് സമീപം മഞ്ചിക്കണ്ടിയില്‍ നാല് മാവോയിസ്റ്റുകളെ വധിച്ച സംഭവം ഏറ്റുമുട്ടല്‍ തന്നെയെന്ന് പൊലീസ്. മാവോയിസ്റ്റുകള്‍ക്ക് നേരെ പൊലീസ് ഏകപക്ഷീയമായി വെടിവെപ്പ് നടത്തുകയായിരുന്നുവെന്ന ആരോപണം ഭരണമുന്നണിയില്‍പ്പെട്ട സിപിഐ അടക്കമുള്ളവര്‍ ഉന്നയിച്ചതിന് പിന്നാലെയാണ് പൊലീസ് നിലപാട് വ്യക്തമാക്കുന്നത്.

മഞ്ചിക്കണ്ടിയിലേത് അപ്രതീക്ഷിതമായുണ്ടായ ഒരു ഏറ്റുമുട്ടലാണെന്ന് പാലക്കാട് എസ്.പി ജി.ശിവവിക്രം ജില്ലാ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

അടുത്ത ദിവസം ഇന്‍ക്വസ്റ്റ് നടപടികള്‍ പുരോഗമിക്കവെ വീണ്ടും വെടിവയ്പുണ്ടായി. ഇവിടെവച്ചാണ് മണിവാസകം കൊല്ലപ്പെട്ടതെന്നും റിപോര്‍ട്ടില്‍ പറയുന്നു. സുപ്രിംകോടതിയുടെ മാനദണ്ഡങ്ങള്‍ പാലിച്ചാണ് ഇക്കാര്യത്തില്‍ നടപടികള്‍ പൂര്‍ത്തിയാക്കിയതെന്നും പോലിസ് റിപോര്‍ട്ടിലുണ്ട്. മഞ്ചിക്കണ്ടിയിലെ ഏറ്റുമുട്ടല്‍ ഏകപക്ഷീയമാണെന്നും പോലിസ് നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്നും ചൂണ്ടിക്കാട്ടി കൊല്ലപ്പെട്ട മണിവാസകം, കാര്‍ത്തി എന്നിവരുടെ ബന്ധുക്കള്‍ ജില്ലാ കോടതിയില്‍ ഹരജി സമര്‍പ്പിച്ചിരുന്നു. ഇതെത്തതുടര്‍ന്നാണ് ഏറ്റുമുട്ടല്‍ സംബന്ധിച്ച്‌ വിശദമായ റിപോര്‍ട്ട് നല്‍കാന്‍ പാലക്കാട് എസ്പിയോട് കോടതി നിര്‍ദേശിച്ചത്. നാലുവരെ മൃതദേഹങ്ങള്‍ സംസ്‌കരിക്കരുതെന്നും കോടതി ഉത്തരവിട്ടിരുന്നു.

error: Content is protected !!