കൂടത്തായി കൊലപാതക കേസ്: പ്രതികളുടെ കസ്റ്റഡി കാലാവധി ഇന്നവസാനിക്കും

കോഴിക്കോട്: കൂടത്തായി കൊലപാതക കേസിലെ പ്രതികളുടെ കസ്റ്റഡി കാലാവധി ഇന്നവസാനിക്കും. ജോളിയെ കൂടുതല്‍ ദിവസത്തേയ്ക്ക് കസ്റ്റഡിയില്‍ കിട്ടാന്‍ പൊലീസ് ഇന്ന് ഹര്‍ജി നല്‍കിയേക്കും. ഈ മാസം പത്തിനാണ് താമരശ്ശേരി കോടതി പ്രതികളെ ആറു ദിവസത്തേയ്ക്ക് കസ്റ്റഡിയില്‍ വിട്ടത്.

ഇതിനിടയില്‍ പരാതി പിന്‍വലിക്കാന്‍ തന്നെ ജോളി നിര്‍ബന്ധിച്ചുവെന്ന്‍ പരാതി നല്‍കിയ റോജോ തോമസ്‌ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ഇന്നലെ മൊഴി നല്‍കിയിരുന്നു. എന്നാല്‍ പരാതി പിന്‍വലിക്കില്ലെന്ന നിലപാടില്‍ തന്നെ താന്‍ ഉറച്ചുനിന്നെന്നും റോജോ അന്വേഷണസംഘത്തെ അറിയിച്ചു.

റിട്ട. വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥന്‍ കൂടത്തായി പൊന്നാമറ്റം ടോം തോമസ്, ഭാര്യ റിട്ട. അധ്യാപിക അന്നമ്മ, മകന്‍ റോയി തോമസ്, ബന്ധുവായ യുവതി സിലി, സിലിയുടെ മകള്‍ ആല്‍ഫൈന്‍, അന്നമ്മയുടെ സഹോദരന്‍ മാത്യു മഞ്ചാടിയില്‍ എന്നിവരാണ് മരണപ്പെട്ടത്. 2002 ഓഗസ്റ്റ് 22ന് അന്നമ്മയിലൂടെയാണ് കൂടത്തായി കൂട്ടമരണങ്ങളുടെ പരമ്ബരയിലെ ആദ്യമരണം സംഭവിക്കുന്നത്. പിന്നീട് വര്‍ഷങ്ങളുടെ ഇടവേളയില്‍ അഞ്ച് മരണങ്ങള്‍.

error: Content is protected !!