ട്രാൻസ്ഗ്രിഡ് വിവാദം: പ്രതിപക്ഷ ബഹളത്തെത്തുടര്‍ന്ന് സഭ ഇന്നത്തേക്ക് പിരിഞ്ഞു

തിരുവനന്തപുരം: കിഫ്ബി സഹായത്തോടെ കെഎസ്‌ഇബി നടപ്പാക്കുന്ന ട്രാന്‍സ്ഗ്രിഡ് പദ്ധതിയെച്ചൊല്ലിയുള്ള പ്രതിപക്ഷം പ്രതിഷേധത്തെത്തുടര്‍ന്ന് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. പ്രതിപക്ഷം സ്പീക്കറുടെ ഇരിപ്പിടത്തിന് മുന്നില്‍ പ്രതിഷേധം ശക്തമാക്കിയതോടെയാണ് സഭ പിരിയുന്നുവെന്ന് സ്പീക്കര്‍ അറിയിച്ചത്. നേരത്തെ, പദ്ധതിക്ക് എസ്റ്റിമേറ്റ് ഉയര്‍ത്തി നല്‍കിയതില്‍ അപാകതയില്ലെന്ന് മന്ത്രി എം.എം. മണി സഭയില്‍ പറഞ്ഞിരുന്നു.

യുഡിഎഫ് സര്‍ക്കാരിന്‍റെ കാലത്തും ഇങ്ങനെ ചെയ്തിട്ടുണ്ടെന്നും ടെണ്ടര്‍ തുക ഉയര്‍ത്തുന്നത് സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് കെഎസ്‌ഇബിക്ക് ബാധകമല്ലെന്നും പറഞ്ഞ മന്ത്രി അഴിമതി ആക്ഷേപമുണ്ടെങ്കില്‍ രേഖാ മൂലം ഉന്നയിക്കണമെന്നും പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പ് പരാജയത്തിന്‍റെ ജാള്യത മറയ്ക്കാനുള്ള ശ്രമമാണ് പ്രതിപക്ഷത്തിന്‍റേതെന്നും മണി കുറ്റപ്പെടുത്തിയിരുന്നു.

അതേസമയം, വൈദ്യുതി മന്ത്രിയുടേത് സഭയെ തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനയെന്നിയിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണം. സര്‍ക്കാരും കെഎസ്‌ഇബിയും ഉള്‍പ്പെട്ട ത്രികക്ഷി കരാര്‍ നിലവിലുണ്ടെന്നു ചെന്നിത്തല തുറന്നടിച്ചപ്പോള്‍ സര്‍ക്കാര്‍ അഴിമതി മറയ്ക്കാന്‍ ശ്രമിക്കുകയാണെന്ന് വി.ഡി. സതീശനും കുറ്റപ്പെടുത്തിയിരുന്നു.

error: Content is protected !!