കുട്ടികളുടെ അശ്ലീല വീഡിയോ സൂക്ഷിച്ചതിന് മൂന്നുപേരെ ചൊക്ലി പോലീസ് അറസ്റ്റ് ചെയ്തു.
കുട്ടികളുടെ അശ്ലീല വീഡിയോ സൂക്ഷിച്ചതിന് മൂന്നുപേരെ ചൊക്ലി പോലീസ് അറസ്റ്റ് ചെയ്തു. മത്തിപറമ്പിലെ ജിഷ്ണു (24) തൈപ്പറമ്പിൽ ലിജീഷ് (28) കുണ്ടം ചാലിൽ രമിത്ത് (28) എന്നിവരെയാണ് സൈബർസെല്ലിന് സഹായത്തോടെ പൊലീസ് പിടികൂടിയത്. നിരോധിക്കപ്പെട്ട സൈറ്റുകളിലൂടെ നിരന്തരമായി പ്രായപൂർത്തിയാകാത്ത കുട്ടികളുടെ ലൈംഗിക ദൃശ്യങ്ങൾ ആസ്വദിക്കുന്നവരെ ഗോളിൽ പ്രത്യേകം നിരീക്ഷിച്ച് സൈബർസെല്ലിന് വിവരം കൈമാറുകയാണ് ചെയ്യുക. ഇത്തരത്തിൽ കൈമാറിയ സംസ്ഥാനത്തിന് വിവിധഭാഗങ്ങളിൽ ഉള്ളവരുടെ പേര് വിവരങ്ങൾ പോലീസ് നിരീക്ഷിക്കുകയായിരുന്നു.
ശനിയാഴ്ച പുലർച്ചെ മുതൽ ചൊക്ലി പോലീസ് ഇൻസ്‌പെക്ടർ പി.സുനിൽകുമാർ, എസ്. ഐ.സുഭാഷ് ബാബു, സൈബർ സെൽ സി.പി.ഒ. വി.വി. വിജേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ റെയ്ഡിലാണ് ഇവർ പിടിയിലായത്. വീഡിയോ സൂക്ഷിക്കും സൂക്ഷിക്കുന്നതിനും പ്രചാരണത്തിനു വേണ്ടി ഉപയോഗിച്ച മൊബൈൽ ഫോണുകളും ഇവയിൽ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. കുട്ടികളുടെ നഗ്നത വീഡിയോ ആസ്വദിക്കുന്നവരെയും പ്രചരിപ്പിക്കുന്നവരെയും പിടികൂടാൻ സൈബർസെല്ലിന്റെ സഹായത്തോടെ ശനിയാഴ്ച സംസ്ഥാന വ്യാപകമായി റെയ്ഡ് നടത്തിയിരുന്നു.