കോംഗോയില്‍ വീണ്ടും എബോള; രാജ്യത്ത് അടിയന്തരാവസ്ഥ.

കിന്‍സ്ഹാസ: കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 1500-ലധികം പേര്‍ എബോള ബാധിച്ച് മരിച്ച കോംഗോയില്‍ എബോള വൈറസിന്റെ സാന്നിധ്യം വീണ്ടും സ്ഥിരീകരിച്ചു. ഇതിനു പിന്നാലെ ഇവിടെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ആഫ്രിക്കന്‍ രാജ്യമായ ഇവിടെ ലോകാരോഗ്യ സംഘടനയാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. റുവാന്‍ഡ, സൗത്ത് സുഡാന്‍, ഉഗാണ്ട തുടങ്ങിയ അയല്‍രാജ്യങ്ങളിലും ജാഗ്രതനിര്‍ദേശവും നല്‍കിയിട്ടുണ്ട്.

കോംഗോയുടെ കിഴക്കന്‍ നഗരമായ ഗോമയിലാണ് കഴിഞ്ഞ ദിവസം എബോള വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിച്ചത്. തുടര്‍ച്ചയായി എബോള ഭീഷണി ഉള്ള രാജ്യമാണ് കോംഗോ.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെയാണ് കോംഗോയില്‍ 1500-ലധികം പേര്‍ എബോള ബാധിച്ച് മരിച്ചതായി കണക്കാക്കുന്നത്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായിരുന്നെങ്കിലും കഴിഞ്ഞ ദിവസം വീണ്ടും എബോള സ്ഥിരീകരിക്കുകയായിരുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

error: Content is protected !!