ആസാമിൽ വർഗ്ഗീയ ലഹള; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ഗൂവാഹത്തി: ആസാമിലെ ഹൈലാകണ്ഡയിൽ വർഗീയ ലഹളയത്തെതുടർന്ന് നിരോധനാജ്ഞ പ്രഖ്യാപിച്ചു. മോസ്കിനു മുന്നിൽ രണ്ട് മതവിഭാഗങ്ങൾ ഏറ്റുമുട്ടിയതിനെത്തുടർന്നാണ് നിരോധനാജ്ഞ. കലാപകാരികൾ വാഹനം അഗ്നിക്കിരയാക്കുകയും കല്ലേറ് നടത്തിയതായും വിവരമുണ്ട്. കലാപകാരികൾക്കുനേരെ പോലീസ് ലാത്തിച്ചാർജ് നടത്തി. സ്ഥിതിഗതികൾ വഷളായതിനെത്തുടർന്ന് പോലീസ് ആകാശത്തേക്ക് നിറയൊഴിച്ചതായും റിപ്പോർട്ടുണ്ട്.

ഏതാനും ദിവസങ്ങൾക്കുമുമ്പ് മോസ്കിലെത്തിയവരുടെ വാഹനം അജ്ഞാതർ അഗ്നിക്കിരയാക്കിയിരുന്നു. സംഭവത്തിൽ മോസ്ക് അധികൃതർ പോലീസിൽ പരാതിപ്പെട്ടിരുന്നു. ഉച്ചയ്ക്ക് ശേഷം മാർവാരി പാട്ടിയിലെ മോസ്കിനുമുന്നിൽ പ്രാർത്ഥിക്കുന്നവരുടെ നേർക്ക് ഒരുസംഘം യുവാക്കൾ കല്ലേറ് നടത്തി. സംഭവത്തിൽ മൂന്ന് പോലീസുകരടക്കം 15 പേർക്ക് പരിക്കേറ്റിരുന്നു. പ്രദേശത്തെ നിരവധി കച്ചവടസ്ഥാപനങ്ങൾ നശിപ്പിച്ചതായും വിവരമുണ്ട്.

സുരക്ഷ ഉറപ്പാക്കുന്നതിനായി കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരെ സ്ഥലത്ത് വിന്യസിപ്പിച്ചതായി അധികൃതർ വ്യക്തമാക്കി.
2012 ജുലൈ 20ന് ബോഡോകളും മുസ്ലിമുകളും തമ്മിലുണ്ടായ കലാപത്തിൽ 77 പേർ കൊല്ലപ്പെട്ടിരുന്നു. പ്രദേശത്തേക്ക് മുസ്ലിമുകൾ അനധികൃതമായി കുടിയേറുന്നുവെന്നാരോപിച്ച് ബോഡോകളാണ് കലാപം അഴിച്ചുവിട്ടത്.

error: Content is protected !!