വൃക്കകൾ തകരാറിൽ, കെ.എം മാണി ഗുരുതരാവസ്ഥയിൽ

കൊച്ചി: കേരള കോൺഗ്രസ് (എം) ചെയർമാൻ കെ.എം മാണി(86) യുടെ ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ട്. ശ്വാസകോശ രോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് കെ.എം മാണി. മാണി കഴിഞ്ഞ ഒന്നര മാസമായി കൊച്ചിയിലെ ലേക്‌ഷോർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. മാണിയുടെ രക്തസമ്മർദവും നാഡിമിടിപ്പും സാധാരണ നിലയിലെന്ന് മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കുന്നു.

ശ്വാസതടസത്തെ തുടർന്നാണ് കെ.എം മാണിയെ ഒന്നര മാസം മുൻപ് ലേക്‌ഷോർ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ, അണുബാധയെ തുടർന്ന് കെ.എം മാണിയെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചുവെന്ന് മെഡിക്കൽ ബുള്ളറ്റിൻ വ്യക്തമാക്കുന്നു. മാണിയുടെ വൃക്കകൾ തകരാറിലായതിനാൽ ഡയാലിസിസ് തുടരുന്നതായി ഡോക്ടർമാർ വ്യക്തമാക്കി.

രക്തത്തിലെ ഓക്സിജന്റെ അളവ് കുറവാണ്. പകൽ സമയങ്ങളിൽ ഓക്‌സിജനും രാത്രി സമയങ്ങളിൽ വെന്റിലേറ്ററും ഉപയോഗിക്കുന്നുണ്ട്. ആശുപത്രിയിൽ പ്രവേശിപ്പിക്കുമ്പോൾ അണുബാധ ഉണ്ടായിരുന്നതിനാൽ, സ്ഥിതി കൂടുതൽ വഷളാകാതിരിക്കാൻ ഇപ്പോൾ സന്ദർശകർക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഏറെ നാളായി കെ.എം മാണി ആസ്ത്മക്ക് ചികിത്സയിലായിരുന്നു.

ഏറ്റവും കൂടുതൽ തവണ ബജറ്റ് അവതരിപ്പിച്ച കേരളത്തിലെ ധനകാര്യ മന്ത്രിയെന്ന റെക്കോർഡ് മാണിക്ക് സ്വന്തമാണ്. അഞ്ച് പെൺമക്കളും ഒരു മകനുമാണ് മാണിക്ക്. മകൻ ജോസ് കെ.മാണി രാജ്യസഭാ എംപിയാണ്. ആരോഗ്യ പ്രശ്‌നത്തെ തുടർന്ന് കെ.എം മാണി ഇത് വരെ കോട്ടയം മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുത്തിട്ടില്ല.

error: Content is protected !!