‘പശുമൂത്രം സേവിച്ചു , സ്തനാർബുദം മാറി’ ; അവകാശവാദവുമായി ബിജെപി നേതാവ്

തന്‍റെ സ്തനാർബുദം മാറിയത് പശുമൂത്രം കുടിച്ചിട്ടാണെന്ന വിചിത്ര വാദവുമായി ഭോപ്പാലിലെ ബിജെപി സ്ഥാനാർഥി പ്രജ്ഞ സിംഗ് ഠാക്കൂർ. തന്‍റെ സ്ഥനാർബുദം മാറിയത് പശുമൂത്രവും പാഞ്ചഗവ്യ(ചാണകം, ഗോമൂത്രം, പാൽ, തൈര്, നെയ്യ്)വും ചേർത്ത ഔഷധം കഴിച്ചിട്ടാണ്. ഈ മരുന്ന് ശാസ്ത്രീയമാണെന്നും ഇതിന്‍റെ ജീവിക്കുന്ന ഉദാഹരണമാണ് താനെന്നും പ്രജ്ഞ സിംഗ് ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

നമ്മുടെ സമൂഹത്തിൽ പശുസന്പത്ത് അമൃതാണ്. എന്നാൽ പശുക്കളോട് പലയിടങ്ങളിലും വേദനാജനകമായാണ് പെരുമാറുന്നതെന്നും പ്രജ്ഞാ സിംഗ് കൂട്ടിച്ചേർത്തു. പശുവിനെ ദിവസവും പിന്നിൽനിന്ന് കഴുത്തിലേക്ക് തടവിയാൽ അതിന് സന്തോഷമാകും. ഇങ്ങനെ എല്ലാ ദിവസവും ചെയ്താൽ നമ്മുടെ രക്തസമ്മർദം നിയന്ത്രിക്കാൻ സാധിക്കും. ഇതും ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണെന്നും പ്രജ്ഞാ സിംഗ് പറഞ്ഞു.

error: Content is protected !!