കണ്ണൂരിൽ ഇന്ന് സുരക്ഷയ്ക്കായി ആറായിരം സുരക്ഷാ ഭടന്മാർ; 1841 ബൂത്തുകളിലും ലൈവ് വെബ്കാസ്റ്റിംഗ്; 72നിരീക്ഷണ സ്ക്വാഡുകൾ

കണ്ണൂർ: വോട്ടെടുപ്പ് സുഗമമാക്കുന്നതിന് ഏർപ്പെടുത്തിയിരിക്കുന്നത് ജില്ലയിൽ ഏർപ്പെടുത്തിയത് കനത്ത സുരക്ഷാ സംവിധാനം.ആറായിരം സുരക്ഷാഭടൻമാരെയാണ് ജില്ലാകളക്ടറുടെ നിർദ്ദേശപ്രകാരം വിവിധ ബൂത്തുകളിലായി നിയോഗിച്ചിരിക്കുന്നത്. 1857 ബൂത്തുകളിലായി നടക്കുന്ന ജില്ലാ പൊലിസ് മേധാവി ജി ശിവവിക്രമിന്റെ നേതൃത്വത്തിൽ കേരള പോലിസിന് പുറമെ, കർണാടക, തമിഴ്‌നാട് എന്നിവിടങ്ങളിൽ നിന്നുള്ള പൊലിസ് ഉദ്യോഗസ്ഥരും 16 കമ്പനി കേന്ദ്ര സേനയും ഉൾക്കൊള്ളുന്ന സേനയെയാണ് സുരക്ഷാ ചുമതലകൾക്കായി നിയോഗിച്ചിരിക്കുന്നത്.

5968 അംഗബലം
9 കമ്പനി സി.ആർ.പി.എഫ്, അഞ്ച് കമ്പനി അതിർത്തി രക്ഷാ സേന, രണ്ട് കമ്പനി റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് എന്നിവയിൽ നിന്നായി 1153 പേരടങ്ങിയതാണ് കേന്ദ്ര സേന.കേരള പോലിസിലെ 18 ഡിവൈ.എസ്.പിമാർ, 46 സി.ഐമാർ, 292 എസ്‌.ഐ.എ.എസ്‌.ഐമാർ, 3105 സീനിയർ/സിവിൽ പോലിസ് ഓഫീസർമാർ എന്നിങ്ങനെ 3461 ഉദ്യോഗസ്ഥരും എക്‌സൈസ്, ഫോറസ്റ്റ്, മറൈൻ എൻഫോഴ്‌സ്‌മെന്റ്, വിജിലൻസ്, ആർ.ടി.ഒ, സ്‌പെഷ്യൽ പോലിസ് ഓഫീസർമാർ തുടങ്ങിയ വിഭാഗങ്ങളിൽ നിന്നായി 1004 പേരുമാണ് കേരളത്തിൽ നിന്നുള്ളത്. തമിഴ്‌നാട്ടിൽ നിന്ന് 100ഉം കർണാടകയിൽ നിന്ന് 250 ഉം പോലിസ് ഉദ്യോഗസ്ഥരും കേന്ദ്ര സേനയും ഉൾപ്പെടെ ആകെ 5968 സേനാംഗങ്ങൾ ജില്ലയിൽ തെരഞ്ഞെടുപ്പിൽ സുരക്ഷയൊരുക്കാനായി എത്തിയിട്ടുണ്ട്.

250 അതീവസുരക്ഷാബൂത്തുകൾ
ജില്ലയിലെ 250 ക്രിറ്റിക്കൽ ബൂത്തുകളിൽ മറ്റു ബൂത്തുകളിൽ നിന്ന് അധികമായി ഒരു സീനിയർ സിവിൽ പോലിസ് ഓഫീസറെയും നാല് സിഎപിഎഫ് ഉദ്യോഗസ്ഥരെയും വിന്യസിച്ചിട്ടുണ്ട്. മാവോയിസ്റ്റ് ഭീഷണി നേരിടുന്ന 39 ബൂത്തുകളിൽ ശക്തമായ സുരക്ഷാ സന്നാഹമാണ് ഒരുക്കിയിരിക്കുന്നത്. കരിക്കോട്ടക്കരി, ആറളം, കേളകം, പേരാവൂർ, കണ്ണവം, ഉളിക്കൽ, ഇരിട്ടി, പയ്യാവൂർ, ചെറുപുഴ, കുടിയാൻമല പോലിസ് സ്‌റ്റേഷൻ പരിധികളിൽ വരുന്ന ഈ പ്രദേശങ്ങളിലെ വനത്തിനകത്തും പുറത്തും പോളിംഗ് സ്‌റ്റേഷനുകളിലും പരിസരങ്ങളിലും ശക്തമായ സേനാ സാന്നിധ്യമുണ്ടാവും. മാവോവാദി സാന്നിധ്യ മേഖലകളിലെ ക്രിറ്റിക്കൽ ബൂത്തുകളിൽ രണ്ട് സീനിയർ സിവിൽ പോലിസ് ഓഫീസർ, നാല് സി.എ.പി.എഫ് ഉദ്യോഗസ്ഥർ എന്നിവരെ അധികമായി നിയോഗിച്ചിട്ടുണ്ട്.

കൂടാതെ 1841 ബൂത്തുകളിലും ലൈവ് വെബ്കാസ്റ്റിംഗും, 16 ബൂത്തുകളിൽ ലൈവ് കവറേജും ഉണ്ടാകും. ഡെപ്യൂട്ടി തഹസിൽദാരുടെ പദവിയിലുള്ള ഒരു ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ പൊലീസും വീഡിയോഗ്രാഫറുമടങ്ങിയ നിരീക്ഷണ സ്‌ക്വാഡുകളും ഇവിടെയുണ്ടാവും.

72നിരീക്ഷണ സ്ക്വാഡുകൾ
ജില്ലയിൽ 77 പ്രത്യേക നിരീക്ഷണ സ്‌ക്വാഡുകളെ വിന്യസിക്കും. ഇതിനു പുറമെ ഓരോ നിയമസഭാ നിയോജക മണ്ഡലത്തിലും രണ്ട് വീതം എന്ന നിലയിൽ ആകെ 22 സെക്ടർ മജിസ്‌ട്രേറ്റുമാരെയും നിയോഗിച്ചിട്ടുണ്ട്. സെക്ടർ മജിസ്‌ട്രേറ്റുമാർക്ക് മജിസ്റ്റീരിയൽ അധികാരവും നൽകിയിട്ടുണ്ട്. ഇവർക്കൊപ്പവും പൊലീസും വീഡിയോ ചിത്രീകരണ സംഘവും ഉണ്ടാകും. വിവിധ മണ്ഡലങ്ങളിലായി വോട്ടർമാർക്ക് ഏതെങ്കിലും തരത്തിലുള്ള ഭീഷണി നേരിടുന്ന വൾണറബ്ൾ ബൂത്തുകളിലും ശക്തമായ സേനാ സാന്നിധ്യം ഉണ്ടായിരിക്കും. ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ വിന്യസിക്കുന്നതിനു മുന്നോടിയായി തിങ്കളാഴ്ച സുരക്ഷാ സേനകൾ കണ്ണൂർ നഗരത്തിൽ റൂട്ട്മാർച്ച് നടത്തി.

1964454 വോട്ടർമാർ
ജില്ലയിൽ 11 നിയമസഭാ മണ്ഡലങ്ങളിലായി പ്രവാസി വോട്ടർമാരടക്കം ആകെ 1964454 പേരാണുള്ളത്. 10,40,028 സ്ത്രീകളും 9,24,421 പുരുഷൻമാരും 5 ട്രാൻസ്‌ജെന്ററുമാണ്. 6494 സർവ്വീസ് വോട്ടർമാരുമുണ്ട്. ഇതിൽ 6278 പുരുഷൻമാരും 216 സ്ത്രീകളുമാണ്.
ജില്ലയിൽ തളിപ്പറമ്പ് നിയമസഭാ മണ്ഡലത്തിലെ 157 ാം നമ്പർ ബൂത്തിലാണ് ഏറ്റവും കൂടുതൽ വോട്ടർമാരുള്ളത് 1357 പേർ. പയ്യന്നൂർ മണ്ഡലത്തിലെ 315 വോട്ടർമാരുള്ള 40ാം നമ്പർ ബൂത്തിലാണ് ഏറ്റവും കുറവ്.

error: Content is protected !!