ആറ്റിങ്ങൽ മണ്ഡലത്തിൽ അടൂർ പ്രകാശ് തന്നെ

ലോക്സഭാ തെരഞ്ഞെടുപ്പ് സ്ഥാനാർഥിയെ സംബന്ധിച്ച് കോണ്‍ഗ്രസിൽ തർക്കം നിലനിന്നിരുന്ന മണ്ഡലങ്ങളിലൊന്നായ ആറ്റിങ്ങലിൽ സ്ഥാനാർഥിയായി. അടൂർ പ്രകാശാണ് ആറ്റിങ്ങലിൽനിന്ന് ജനവിധി തേടുന്നത്. സ്വന്തം ഫേസ്ബുക്കിലൂടെയാണ് അടൂർ പ്രകാശ് തന്നെയാണ് സ്ഥാനാർഥിത്വം പ്രഖ്യാപിച്ചത്.

ആറ്റിങ്ങൾ ഉൾപ്പെടെ നാല് മണ്ഡലങ്ങളിൽ സ്ഥാനാർഥികളെ ചൊല്ലി തർക്കം നിലനിൽക്കുന്നതുമൂലം ഹൈക്കമാൻഡ് പ്രഖ്യാപനം വൈകുന്ന സാഹചര്യത്തിലാണ് അടൂർ പ്രകാശ് സ്ഥാനാർഥിത്വം പ്രഖ്യാപിച്ചത്. ഇതിനു പിന്നാലെ തെരഞ്ഞെടുപ്പ് പ്രചരണങ്ങളും അദ്ദേഹം ആരംഭിച്ചു.

ആലപ്പുഴയിൽ ഷാനിമോൾ ഉസ്മാനും സീറ്റ് ഉറപ്പിച്ചതായാണ് വിവരം. വയനാട് സീറ്റിനെ ചൊല്ലിയാണ് തർക്കം രൂക്ഷമായിരിക്കുന്നത്. വടകരയിൽ മുല്ലപ്പള്ളി രാമചന്ദ്രൻ മത്സരിക്കണമെന്ന ആവശ്യവും അതിനിടെ ശക്തമായിട്ടുണ്ട്. വടക്കൻ കേരളത്തിലെ മറ്റ് സ്ഥാനാർഥികൾ ഇക്കാര്യം കെപിസിസിയോടും എഐസിയോടും ആവശ്യപ്പെട്ടതായാണ് വിവരം.

error: Content is protected !!