പാക് അധീന കശ്മീരിലൂടെ ചൈനയിലേക്ക് ബസ് സര്‍വീസ്: പ്രതിഷേധവുമായി ഇന്ത്യ

പാക് അധീനകശ്മീരിലൂടെ ചൈനയിലേക്ക് പാക്കിസ്ഥാന്‍ ബസ് സര്‍വീസ് ആരംഭിയ്ക്കുന്നതിനെതിരെ പ്രതിഷേധവുമായി ഇന്ത്യ. പാക്കിസ്ഥാനിലെ ലാഹോറില്‍ നിന്ന് ചൈനയിലെ ഷിന്‍ജിയാങ് പ്രവിശ്യയിലേക്കാണ് സര്‍വീസ് ആരംഭിക്കുക. പദ്ധതി ഇന്ത്യയുടെ പരമാധികാരത്തിനോടുള്ള വെല്ലുവിളിയാണെന്നാണ് ഇന്ത്യയുടെ നിലപാട്. വിഷയത്തില്‍ ഇരു രാജ്യങ്ങളേയും ഇന്ത്യ പ്രതിഷേധം അറിയിച്ചു.

പാക്-ചൈന സാമ്പത്തിക ഇടനാഴിയുടെ ഭാഗമായാണ് ബസ് സര്‍വീസ് ആരംഭിക്കുന്നത്. നിലവില്‍ പദ്ധതിക്ക് എതിരാണ് ഇന്ത്യ. ബസ് കടന്നുപോകുന്ന ഭാഗം ഇന്ത്യയുടേതാണെന്നാണ് ഇന്ത്യയുടെ വാദം. 1963 ലെ പാക്കിസ്ഥാന്‍-ചൈന അതിര്‍ത്തി കരാര്‍ ഇന്ത്യ അംഗീകരിച്ചിട്ടില്ലെന്നും അതിനാല്‍ പാക് അധീന കശ്മീരിലൂടെയുള്ള ബസ് സര്‍വീസ് അംഗീകരിക്കാന്‍ കഴിയില്ലെന്നും വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ പറഞ്ഞു.

പാകും ചൈനയും അതിര്‍ത്തി പങ്കിടുന്നില്ല. ഇന്ത്യ അഫ്ഗാന്‍ അതിര്‍ത്തി പ്രദേശങ്ങളാണ് പാക്കിസ്ഥാന്‍ കൈവശപ്പെടുത്തിയിരിക്കുന്നതെന്നും വിദേശകാര്യ വക്താവ് പറഞ്ഞു. രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയ്ക്ക് ഭീഷണിയെന്ന് പറഞ്ഞാണ് ഇന്ത്യ സാമ്പത്തിക ഇടനാഴിയെ എതിര്‍ക്കുന്നത്.

error: Content is protected !!