കര്‍ഷകനെ കഞ്ചാവ് കേസില്‍ കുടുക്കിയ വൈദികൻ അറസ്റ്റിൽ

കണ്ണൂർ ഇരിട്ടി പട്ടാരം ദേവമാതാ സെമിനാരിയുടെ മുൻ ഡയറക്ടർ ഉളിക്കൽ കാലാങ്കി സ്വദേശി ഫാ.ജയിംസ് വർഗ്ഗീസ് തെക്കേമുറിയിലാണ് (43) എക്സൈസിന്‍റെ പിടിയിലായത്. കര്‍ഷകന്‍റെ സ്കൂട്ടറില്‍ കഞ്ചാവ് വച്ച് എക്സൈസിനെക്കൊണ്ട് പിടിപ്പിക്കാനാണ് വൈദികന്‍ ശ്രമിച്ചത്.

ഫാ.ജയിംസിനെതിരെ കർഷകന്‍റെ വൈദിക വിദ്യാർഥിയായ മകൻ പ്രകൃതിവിരുദ്ധ പീഡന പരാതി നൽകിയതാണ് പ്രകോപനത്തിനു കാരണം. ഫാ.ജയിംസിന്‍റെ സഹോദരൻ സണ്ണി വർഗീസ്, ബന്ധു ടി.എൽ.റോയി എന്നിവരെ കേസിൽ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. 2017 മെയ് 29 നായിരുന്നു കേസിനാസ്പദമായ സംഭവം. ചാപ്പക്കടവിലെ തോട്ടത്തില്‍ ജോസഫ് എന്നയാളുടെ സ്‌കൂട്ടറില്‍ കഞ്ചാവ് സൂക്ഷിച്ചിട്ടുണ്ടെന്ന് തെറ്റായ വിവരം നല്‍കി എക്‌സൈസ് സംഘത്തെക്കൊണ്ട് റെയിഡ് നടത്തിക്കാന്‍ ശ്രമിച്ചുവെന്നാണ് കേസ്. കേസില്‍ മൂന്നാം പ്രതിയായ വൈദികനെയാണ് ഇന്നലെ വൈകുന്നേരം തളിപ്പറമ്പ് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എസ്.കൃഷ്ണകുമാറും സംഘവും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്.

error: Content is protected !!