ലക്ഷങ്ങള്‍ വില വരുന്ന ഹാഷിഷ് ഓയില്‍ പിടികൂടി
അന്താരാഷ്ട്ര വിപണിയില്‍ ലക്ഷങ്ങള്‍ വില വരുന്ന ഹാഷിഷ് ഓയിലുമായി രണ്ടംഗ സംഘം അറസ്റ്റിൽ. കഞ്ചാവും ഹാഷിഷ് ഓയിലും മയക്കുമരുന്നും ഗള്‍ഫിലേക്ക് കടത്തുന്ന സംഘത്തിന് കൈമാറാനാണ് ഹാഷിഷ് ഓയില്‍ എത്തിച്ചതെന്നാണ് പ്രതികള്‍ പോലീസിനോട് വ്യക്തമാക്കിയത്. നായന്മാര്‍മൂല ചാല റോഡിലെ ഫൈസല്‍ എന്ന ടയര്‍ ഫൈസല്‍ (31), കുമ്പള ചേടിക്കാനത്തെ വാടകക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന മുസ്തഫ (23) എന്നിവരാണ് അറസ്റ്റിലായത്. ഇവർ സഞ്ചരിച്ച കെ എല്‍ 14 യു 6459 നമ്പര്‍ സ്വിഫ്റ്റ് കാറും പോലീസ് കസ്റ്റഡിയിലെടുത്തു. കാസര്‍കോട് സി ഐ, സി എ അബ്ദുര്‍ റഹീമിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കാസര്‍കോട് ടൗണ്‍ എസ് ഐ അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ചെമ്മനാട് പാലത്തിനടിയിലുള്ള വിജനമായ സ്ഥലത്തു വെച്ചാണ് ഇവരെ പിടികൂടിയത്. സംഘത്തില്‍ കൂടുതല്‍ പേര്‍ ഉണ്ടെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം. പ്രതികളെ വിശദമായി ചോദ്യം ചെയ്താല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാവുകയുള്ളൂവെന്ന് പോലീസ് പറഞ്ഞു. അറസ്റ്റിലായ ടയര്‍ ഫൈസല്‍ നേരത്തെ കഞ്ചാവു കേസില്‍ ഉള്‍പെട്ടതായാണ് പോലീസ് നല്‍കുന്ന സൂചന. പ്രതികളുടെ ഫോണ്‍കോള്‍ വിവരങ്ങളും പോലീസ് പരിശോധിച്ചു വരുന്നുണ്ട്.