റഫാല്‍ ഇടപാട്: നിലപാടിലുറച്ച് ഫ്രാൻകോയിസ് ഹോളണ്ട്

റഫേല്‍ കരാറില്‍ അനില്‍ അംബാനിയുടെ റിലയന്‍സിനെ നിര്‍ദ്ദേശിച്ചത് നരേന്ദ്ര മോദി സര്‍ക്കാരാണെന്ന പ്രസ്താവനയില്‍ ഉറച്ചു നില്‍ക്കുന്നതായി മുന്‍ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍കോയിസ് ഹൊളാണ്ടെയുടെ ഓഫീസ്. അദ്ദേഹത്തിന്റെ പ്രസ്താവന ഇന്ത്യയില്‍ രാഷ്ട്രീയ വിവാദങ്ങള്‍ ഉണ്ടാക്കുകയും ഫ്രഞ്ച് വിദേശകാര്യ മന്ത്രാലയവും കരാറുകാരായ ഡസോള്‍ട്ടും അദ്ദേഹത്തിന്റെ പ്രസ്താവന തള്ളി പ്രസ്താവന ഇറക്കുകയും ചെയ്തതിന് പിന്നാലെയാണ് തന്റെ പ്രസ്താവനയില്‍ ഉറച്ചു നില്‍ക്കുന്നതായി അദ്ദേഹം അറിയിച്ചത്.

അനിൽ അംബാനിയുടെ റിലയൻസ് കമ്പിനിയെ  പങ്കാളിയാക്കിയത് ഇന്ത്യയുടെ നിര്‍ദേശ പ്രകാരമെന്ന്  മുന്‍ ഫ്രഞ്ച് പ്രസിഡന്‍റ് ഫ്രാൻകോയിസ് ഹോളണ്ട് വെളിപ്പെടുത്തി . പങ്കാളിയെ ഫ്രാന്‍സിന് തിരഞ്ഞെടുക്കാൻ കഴിയില്ലായിരുന്നുവെന്നും ഫ്രഞ്ച് പ്രസിദ്ധീകരണത്തിന് നല്‍കിയ അഭിമുഖത്തിൽ അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. ദസോള്‍ട് കമ്പനിക്ക് അനില്‍ അംബാനിയെ തെരഞ്ഞെടുത്തതില്‍ പങ്കില്ലെന്ന് ഫ്രാന്‍സ്വ ഒലോങ് പറഞ്ഞു.

അതേസമയം, റഫാല്‍ വിവാദം ഉയര്‍ത്തി ദില്ലിയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം നടത്തുന്നു. റഫാൽ നിര്‍മാതാക്കളായ  ഫ്രഞ്ച് കമ്പനി ഡസോള്‍ട്ട് ഏവിയേഷനാണ് ഇന്ത്യയിലെ പങ്കാളിയെ തീരുമാനിക്കുന്നതെന്നും കേന്ദ്ര സര്‍ക്കാരല്ലെന്നുമായിരുന്ന പ്രതിരോധമന്ത്രിയും മന്ത്രാലയും വാദിച്ചിരുന്നത്.

error: Content is protected !!