ഛത്തീസ്ഗഢ്, മധ്യപ്രദേശ്, രാജസ്ഥാന് നിയമസഭാ തിഞ്ഞെടുപ്പുകളില്‍ ബിജെപി പരാജയപ്പെടുമെന്ന് സര്‍വ്വേ
ഭാരതീയ ജനതാ പാര്‍ട്ടി വരാനിരിക്കുന്ന ഛത്തീസ്ഗഢ് , മധ്യപ്രദേശ് , രാജസ്ഥാന് നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ പരാജയപ്പെടുമെന്ന് അഭിപ്രായ സര്‍വ്വേ. എബിപിന്യൂസും സി വോട്ടറും സംയുക്തമായി നടത്തിയ സര്‍വ്വേയിലാണ് ബിജെപി പരാജയപ്പെടുമെന്ന പ്രവചനം. എന്നാൽ മോദി പ്രഭാവത്തിലൂടെ പാർട്ടി 2019ൽ ഈ മൂന്നു സംസ്ഥാനങ്ങളിലെയും ലോക്സഭാ സീറ്റുകളിൽ അനുകൂല തരംഗമുണ്ടാക്കുമെന്നും സർവേയിൽ കണ്ടെത്തി.
ഛത്തീസ്ഗഢ്, മധ്യപ്രദേശ്, രാജസ്ഥാന് എന്നീ സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ബിജെപിയെ പരാജയപ്പെടുത്തി കോണ്‍ഗ്രസ് വ്യക്തമായ ഭൂരിപക്ഷം നേടും.മധ്യപ്രദേശിലെ 230 നിയമസഭാ സീറ്റുകളില്‍ 117 എണ്ണവും ഛത്തീസ്ഗഢിലെ 90 സീറ്റുകളില്‍ 54 എണ്ണവും രാജസ്ഥാനിലെ 200 സീറ്റുകളില്‍ 130 എണ്ണവുമാണ് കോണ്‍ഗ്രസ് നേടുക. ബിജെപിക്ക് 106, 33, 57 സീറ്റുകളാണ് മധ്യപ്രദേശ്, ഛത്തീസ്ഗഢ്, രാജസ്ഥാന് സംസ്ഥാനങ്ങളില്‍ ലഭിക്കുക. പ്രധാനമന്ത്രി പദത്തിൽ നരേന്ദ്ര മോദിക്കാണ് മുൻതൂക്കം. റേറ്റിങ് വളരെ പിന്നിലായി രാഹുൽ ഗാന്ധി രണ്ടാം സ്ഥാനത്തും!
അതേസമയം, ഈ മൂന്നു സംസ്ഥാനങ്ങളിലെ കുതിപ്പ് ലോക്സഭാ തിരഞ്ഞെടുപ്പിനു കോൺഗ്രസിനു കരുത്തേകുമെന്നാണു വിലയിരുത്തപ്പെടുന്നത്.