കുമാരസ്വാമിയുടെ സത്യപ്രതിജ്ഞാചടങ്ങ് പ്രതിപക്ഷ ഐക്യവേദിയായി

കർണാടകയിൽ‌ കുമാരസ്വാമി സർക്കാരിന്‍റെ സത്യപ്രതിജ്ഞാ ചടങ്ങ് പ്രതിപക്ഷ ഐക്യത്തിന്‍റെ ശക്തിപ്രകടനമായി. കീരിയും പാമ്പും പോലെ തമ്മിൽ കണ്ടാൽ കടിച്ചുകീറുമായിരുന്ന അഖിലേഷ് യാദവും മായാവതിയും ഒരേവേദിയിൽ ചിരിച്ച് കൈകൊടുത്തു. മായാവതിയെ സ്നേഹത്തോടെ ആലിംഗനം ചെയ്ത് യുപിഎ അധ്യക്ഷ സോണിയ ഗാന്ധി. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്ക് കൈകൊടുത്ത് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് കോൺഗ്രസിന്‍റെ നേതൃത്വത്തിൽ ഒരുങ്ങുന്ന വിശാല പ്രതിപക്ഷ സഖ്യത്തിന്‍റെ ആദ്യ വേദിയിൽ ശത്രുക്കൾപോലും മിത്രങ്ങളായി.

മാസങ്ങൾക്കുമുമ്പുവരെ ബിജെപി പാളയത്തിലായിരുന്ന ആന്ധ്രാമുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ, കേരള മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഐ നേതാവ് ഡി.രാജ, എൻസിപി ദേശീയ അധ്യക്ഷൻ ശരദ് പവാർ, ആർജെഡി നേതാവ് തേജസ്വി യാദവ്, കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി തുടങ്ങി പരസ്പരം പോരടിച്ചുനിന്ന പ്രതിപക്ഷ കക്ഷികളെല്ലാം വിധാൻസൗധയുടെ കവാടത്തിൽ ഒരുവരിയിൽ കൈകോർത്തുനിന്നത് കുമാരസ്വാമിയുടെ സത്യപ്രതിജ്ഞാ ചടങ്ങിനേക്കാൾ ശ്രദ്ധേയമായി.

error: Content is protected !!