മെഡിക്കൽ പ്രവേശന ബിൽ ഗവർണർക്ക് അയച്ചു

കണ്ണൂർ, കരുണ മെഡിക്കൽ കോളജ് പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയിൽനിന്നും കനത്ത പ്രഹരം ഏറ്റുവാങ്ങിയെങ്കിലും ഓർഡിനൻസുമായി സർ‌ക്കാർ മുന്നോട്ട്. നിയമവകുപ്പിന് കൈമാറിയ ബിൽ ഗവർണർക്ക് അയച്ചു. ഓർഡിനൻസ് സുപ്രീംകോടതി റദ്ദാക്കിയതിനു പിന്നാലെയാണ് ബിൽ ഗവർണർക്ക് അയച്ചിരിക്കുന്നത്. ഓര്‍ഡിനന്‍സിലൂടെ കണ്ണൂർ, കരുണ മെഡിക്കൽ കോളജുകളിലേക്ക് വിദ്യാര്‍ഥി പ്രവേശനം നടത്താനാണ് സംസ്ഥാന സര്‍ക്കാരിന്‍റെ നീക്കം. ഭരണഘടനാ വിരുദ്ധമായി ബില്ലിൽ ഒന്നുമില്ലെന്ന് സ്പീക്കർ പ്രതികരിച്ചു.

കണ്ണൂർ, കരുണ മെഡിക്കൽ കോളജ് പ്രവേശനം നിയമപരമാക്കിയതിനെതിരേ മെഡിക്കൽ കൗണ്‍സിൽ നൽകിയ ഹർജിയിലാണ് ജസ്റ്റീസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ച് ഓർഡിനൻസ് റദ്ദാക്കിയത്. സർക്കാരിന്‍റെ ബിൽ നിയമവിരുദ്ധമാണെന്ന് കോടതി നിരീക്ഷിച്ചു. 2016- 17 വർഷം പ്രവേശനം ലഭിച്ച 180 വിദ്യാർഥികളെയും ഉടൻ പുറത്താക്കണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു. കോടതി ഉത്തരവ് സർക്കാർ നടപ്പാക്കിയില്ലെങ്കിൽ ഗുരുതര പ്രത്യാഘാതമുണ്ടാകുമെന്നും കോടതി അറിയിച്ചു.

മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ മുന്നോട്ടു വച്ച ചട്ടങ്ങള്‍ ലംഘിച്ച് കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജുകള്‍ പ്രവേശനം നടത്തിയ നടപടി നേരത്തെ സുപ്രീം കോടതി തടഞ്ഞിരുന്നു. സുപ്രീം കോടതിയുടെ ഈ വിധി മറികടക്കാനാണ് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്നത്.

ഓര്‍ഡിനന്‍സിലൂടെ ഈ രണ്ടു കോളജുകളിലേക്ക് വിദ്യാര്‍ഥി പ്രവേശനം നടത്താനായിരുന്നു സംസ്ഥാന സര്‍ക്കാരിന്‍റെ നീക്കം. നീറ്റ് റാങ്ക് ലിസ്റ്റിലുണ്ടായിരുന്ന ഈ വിദ്യാർഥികൾ ഒരു വർഷം പഠനം പൂർത്തിയാക്കിയെന്നും കുട്ടികളുടെ ദുരിതം പരിഹരിക്കുന്നതിനാണ് നിയമ നിർമാണം നടത്തുന്നതെന്നുമയിരുന്നു സർക്കാരിന്‍റെ വാദം.

error: Content is protected !!