സിപിഎം ജനറല്‍ സെക്രട്ടറിയായി വീണ്ടും സീതാറാം യെച്ചൂരി

ഹൈദരാബാദില്‍ ഇന്ന് അവസാനിക്കുന്ന 22-ാമത് പാര്‍ട്ടി കോണ്‍ഗ്രസില്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിലപാടുകള്‍ക്ക് വിജയം. യെച്ചൂരിയെ ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്നു മാറ്റാനുള്ള സമ്മര്‍ദ്ദ തന്ത്രവുമായി കാരാട്ട്പക്ഷം രംഗത്തിറങ്ങിയെങ്കിലും പിന്തുണ ലഭിച്ചില്ല. അദേഹം രണ്ടാം തവണയും പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്ഥാനത്ത് തുടരുമെന്നാണ് പാര്‍ട്ടി കോണ്‍ഗ്രസില്‍ നിന്നു പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. പാര്‍ട്ടിയുടെ സ്ഥാപക നേതാക്കളില്‍ ജീവിച്ചിരിക്കുന്ന രണ്ടു പേരില്‍ ഒരാളായ വി.എസ്. അച്യുതാനന്ദന്റെ പിന്തുണയോടെയാണ് യെച്ചൂരി പക്ഷം കാരാട്ട് പക്ഷത്തെ വെട്ടിനിരത്തിയത്.

95 അംഗങ്ങളടങ്ങിയ കേന്ദ്രകമ്മിറ്റി പാനലിനാണ് അവസാനദിവസം പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകാരം നല്‍കിയത്. 19 പുതുമുഖങ്ങള്‍ ഉള്‍പ്പെട്ട കമ്മിറ്റിയില്‍ വി.എസ്.അച്യുതാനന്ദന്‍,പാലോളി മുഹമ്മദ് കുട്ടി എന്നിവര്‍ ഉള്‍പ്പെടെ അഞ്ച് സ്ഥിരം ക്ഷണിതാക്കള്‍ ഉണ്ട്. ബസുദേവ് ആചാര്യയാണ് കണ്‍ട്രോള്‍ കമ്മീഷന്‍ ചെയര്‍മാന്‍.

കേരളത്തില്‍ നിന്നുള്ള മുതിര്‍ന്ന അംഗം പി.കെ.ഗുരുദാസനെ കേന്ദ്രകമ്മിറ്റിയില്‍ നിന്നൊഴിവാക്കിയപ്പോള്‍ പകരം കെ.രാധാകൃഷ്ണനും എംവി ഗോവിന്ദന്‍ മാസ്റ്ററും കമ്മിറ്റിയില്‍ അംഗത്വം നേടി. പോളിറ്റ് ബ്യൂറോയില്‍ മാറ്റൊന്നും വേണ്ടതില്ലെന്നും എസ്.രാമചന്ദ്രപിള്ളയ്ക്ക് പ്രായത്തില്‍ ഇളവ് നല്‍കി പിബിയില്‍ തുടരാന്‍ അനുവദിക്കണമെന്നുമാണ് കാരാട്ട് പക്ഷത്തിന്‍റെ നിലപാട്. ഇതോടെയാണ് എസ്.ആര്‍.പിക്ക് പിബിയില്‍ തുടരാന്‍ അവസരം ഒരുങ്ങിയത്.

error: Content is protected !!