മന്ത്രിമന്ദിരങ്ങളില്‍ കര്‍ട്ടനിടല്‍,പൊടിച്ചത് ലക്ഷങ്ങള്‍

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം മന്ത്രിമന്ദിരങ്ങളില്‍ കര്‍ട്ടനിടാന്‍ മാത്രം പൊടിച്ചത് എട്ടരലക്ഷം രൂപ. മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക വസതി കര്‍ട്ടനിട്ട് മോഡിയാക്കാന്‍ ചിലവാക്കിയത് രണ്ടുലക്ഷത്തിലധികം രൂപ.മന്ത്രിമാരായ തിലോത്തമന്‍, കടകംപള്ളി, മുന്‍ മന്ത്രി തോമസ് ചാണ്ടി എന്നിവരും ഒരുലക്ഷത്തിലധികം രൂപ ഈയിനത്തില്‍ ചിലവാക്കി. ഇതിന് പുറമെ ചികില്‍സക്കായി മന്ത്രിമാര്‍ എല്ലാവരും ചേര്‍ന്ന് ചിലവാക്കിയത് 25 ലക്ഷം രൂപയെന്നും റിപ്പോര്‍ട്ട്.

ഭക്ഷ്യമന്ത്രി പി.തിലോത്തമന്‍ ഔദ്യോഗിക വസതിയായ അശോകയിലെ കര്‍ട്ടന്‍ മാറ്റിയത് 1,51,972 രൂപ ചെലവിട്ടാണ്. മുന്‍ മന്ത്രി തോമസ് ചാണ്ടി പുതിയ കര്‍ട്ടിനട്ടത് 1,23,828 രൂപയ്ക്ക് .

ചെലവ് ചുരുക്കാന്‍ ആവശ്യപ്പെട്ട ധനമന്ത്രി തോമസ് ഐസക്കിനുവേണ്ടി ചെലവാക്കിയത് 25946 രൂപ. മന്ത്രിമാരുടെ ചികില്‍സയ്ക്ക് ചെലവഴിച്ചതും വന്‍ തുകയാണ്.കണ്ണട വിവാദത്തില്‍ പെട്ട ആരോഗ്യമന്ത്രി കെകെ ശൈലജ നിള ബംഗ്ലാവിലെ കര്‍ട്ടന്‍ മാറ്റിയത് 75516 രൂപ ചെലവഴിച്ച് .ടകംപള്ളി സുരേന്ദ്രന് മെഡിക്കല്‍ റീ ഇംബേഴ്‌സ്‌മെന്റ് ഇനത്തില്‍ ചെലവിട്ടത് 4,82367 രൂപയാണ്. ഈ ഇനത്തില്‍ ധനമന്ത്രി കൈപ്പറ്റിയത് 300823 രൂപയുമാണ്.

error: Content is protected !!