ത്രീ സ്റ്റാർ ബാറുകളും ബിയർ പാർലറുകളും തുറക്കും

കേരളത്തിലെ എല്ലാ ത്രീ സ്റ്റാർ ബാറുകളും ബിയർ പാർലറുകളും തുറക്കുന്നു. പതിനായിരത്തിലധികം ജനസംഖ്യയുള്ള എല്ലാ പഞ്ചായത്തുകൾക്കും ബാറുകളുടെ ദൂരപരിധിയിൽ ഇളവ് അനുവദിച്ച് സംസ്ഥാന സർക്കാർ ഉത്തരവിറക്കി. ഇതോടെ നിലവിൽ ദൂരപരിധിയുടെ പേരിൽ അടഞ്ഞുകിടക്കുന്ന മദ്യശാലകൾ പൂർണമായും തുറക്കപ്പെടും.

പുതിയ ഉത്തരവോടെ മൂന്ന് ബാറുകളും 500 കള്ളുഷാപ്പുകളും 150 ബിയർ-വൈൻ പാർലറുകളും സംസ്ഥാനത്തു തുറക്കുമെന്നാണു സൂചന. ഇതുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിലാണു സർക്കാരിന്‍റെ പുതിയ നീക്കം.10,000 ത്തില്‍ലധികം ജനസംഖ്യയുള്ള പഞ്ചായത്തിൽ ബാറുകൾ തുറക്കാമെന്നാണ് നിര്‍ദ്ദേശം. സുപ്രീം കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ് മാർഗനിർദേശം നല്‍കിയിരിക്കുന്നത്.

വിനോദ സഞ്ചാരമേഖലയിലെ പഞ്ചായത്തുകൾക്കും ഇളവ് നല്‍കി. പൂട്ടിയ 3 സ്റ്റാറിന് മുകളിലുള്ള ബാറുകളെല്ലാം ഇതോടെ തുറക്കും. അപേക്ഷ കിട്ടുന്ന മുറയ്ക്ക് പുതിയ ബാറുകളും തുറക്കുമെന്നും നിര്‍ദ്ദേശത്തില്‍ ഉണ്ട്. അതേസമയം പുതിയ ബാറുകള്‍ തുറക്കാന്‍ അനുമതി നല്‍കിയിട്ടില്ലെന്നും പൂട്ടിയ ബാറുകള്‍ തുറക്കാന്‍ മാത്രമാണ് അനുമതിയെന്നും എക്സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍ പറഞ്ഞു.

error: Content is protected !!