ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ കേരള കോണ്‍ഗ്രസുമായി സഹകരിക്കാൻ എൽഡിഎഫ് ധാരണ
ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ കേരള കോണ്‍ഗ്രസുമായി സഹകരിക്കാൻ എൽഡിഎഫ് നേതൃയോഗത്തിൽ ധാരണ. ഡൽഹി എകെജി ഭവനിൽചേർന്ന സിപിഎം, സിപിഐ നേതാക്കളുടെ യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനം കൈക്കൊണ്ടതെന്നു മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
നിർണായകമായ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥിയുടെ വിജയമാണ് പ്രധാനം. കെ.എം.മാണിയെ സഹകരിപ്പിക്കുന്നത് വിജയം ഉറപ്പിക്കുമെങ്കിൽ അത് ചെയ്യണം. ഇക്കാര്യത്തിൽ സംസ്ഥാന നേതാക്കളാണു തീരുമാനം കൈക്കൊള്ളേണ്ടത്. അന്തിമതീരുമാനം കേരളത്തിൽനിന്നുണ്ടാകണം എന്നിങ്ങനെയാണ് സിപിഐ, സിപിഎം നേതൃയോഗത്തിൽ ഉയർന്ന ധാരണ. കെ.എം.മാണിയെയും കേരള കോണ്‍ഗ്രസിനെയും ഏതുവിധത്തിൽ സഹകരിപ്പിക്കണമെന്ന് സംസ്ഥാന നേതൃത്വങ്ങൾക്കു തീരുമാനിക്കാമെന്നും നേതൃയോഗത്തിൽ ധാരണയായി.
മാണിയെ എൽഡിഎഫിൽ പ്രവേശിപ്പിക്കില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണെങ്കിലും, എൽഡിഎഫ് സ്ഥാനാർഥിയെ വിജയിപ്പിക്കാൻ ആരുടെയും വോട്ട് വാങ്ങുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ വ്യക്തമാക്കിയിരുന്നു.നേതൃയോഗത്തിൽ ധാരണ. ഡൽഹി എകെജി ഭവനിൽചേർന്ന സിപിഎം, സിപിഐ നേതാക്കളുടെ യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനം കൈക്കൊണ്ടതെന്നു മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
നിർണായകമായ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥിയുടെ വിജയമാണ് പ്രധാനം. കെ.എം.മാണിയെ സഹകരിപ്പിക്കുന്നത് വിജയം ഉറപ്പിക്കുമെങ്കിൽ അത് ചെയ്യണം. ഇക്കാര്യത്തിൽ സംസ്ഥാന നേതാക്കളാണു തീരുമാനം കൈക്കൊള്ളേണ്ടത്. അന്തിമതീരുമാനം കേരളത്തിൽനിന്നുണ്ടാകണം എന്നിങ്ങനെയാണ് സിപിഐ, സിപിഎം നേതൃയോഗത്തിൽ ഉയർന്ന ധാരണ. കെ.എം.മാണിയെയും കേരള കോണ്‍ഗ്രസിനെയും ഏതുവിധത്തിൽ സഹകരിപ്പിക്കണമെന്ന് സംസ്ഥാന നേതൃത്വങ്ങൾക്കു തീരുമാനിക്കാമെന്നും നേതൃയോഗത്തിൽ ധാരണയായി.
മാണിയെ എൽഡിഎഫിൽ പ്രവേശിപ്പിക്കില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണെങ്കിലും, എൽഡിഎഫ് സ്ഥാനാർഥിയെ വിജയിപ്പിക്കാൻ ആരുടെയും വോട്ട് വാങ്ങുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ വ്യക്തമാക്കിയിരുന്നു.