സര്‍ക്കാര്‍ മര്‍ക്കടമുഷ്ടി ഉപേക്ഷിക്കണം : ജോയ് മാത്യു

കീഴാറ്റൂരില്‍ നടക്കുന്നത് വികസനമല്ലെന്നും മര്‍ക്കടമുഷ്ടിയാണെന്നും നടന്‍ ജോയ് മാത്യു. കീഴാറ്റൂര്‍ വയല്‍ സന്ദര്‍ശിച്ചശേഷം മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. നിരത്തുണ്ടാക്കുന്നതല്ല വികസനമെന്നും കുടിവെള്ളം നല്‍കുന്നതാണ് വികസനമെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളിലൂടെ വിവരമറിഞ്ഞാണ് നേരിട്ട് കീഴാറ്റൂര്‍ പ്രദേശവും വയല്‍ക്കിളി സമരക്കാരെയും കാണാനെത്തിയതെന്നും അദ്ദേഹം പറഞ്ഞു. സമരനായകന്‍ സുരേഷ് കീഴാറ്റൂര്‍, നമ്പ്രാടത്ത് ജാനകിയമ്മ എന്നിവരുമായും ജോയ് മാത്യു സംസാരിച്ചു.

സര്‍ക്കാര്‍ മര്‍ക്കടമുഷ്ടി ഉപേക്ഷിച്ച് വാശി ഒഴിവാക്കി കീഴാറ്റൂര്‍ ബൈപ്പാസിന്‍റെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കണം. വിദഗ്ധരുമായി സംസാരിച്ച് നീക്കുപോക്കുകള്‍ക്ക് തയാറാകണമെന്നും ജോയ് മാത്യു ആവശ്യപ്പെട്ടു. അതിന്‍റെ പേരില്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരിനെ പിരിച്ചുവിടുകയാണെങ്കില്‍ കേജരിവാളിനെപോലെ പൂര്‍വാധികം ശക്തിയായി തിരിച്ചുവരുന്നതിന് കേരള ജനത കൂടെനില്‍ക്കുമെന്നും ജോയ് മാത്യു പറഞ്ഞു.

വിദേശബാങ്കുകളില്‍നിന്ന് പലിശയ്ക്കു പണം വാങ്ങി നിരത്തുകള്‍ പണിത‌് സ്വകാര്യ കമ്പനികള്‍ക്ക് ടോള്‍ പിരിക്കാന്‍ അവസരമുണ്ടാക്കുന്നതിനെ എങ്ങനെയാണ് വികസനമായി കാണാനാവുകയെന്നും അദ്ദേഹം ചോദിച്ചു. നികുതിയില്‍ തുടങ്ങി നികുതിയില്‍ അവസാനിക്കുകയാണ് എല്ലാ വികസനവും. ഈ കാഴ്ചപ്പാട് മാറണം. ജനങ്ങളുടെ പക്ഷത്ത് ഒരാളാണെങ്കില്‍ പോലും അയാള്‍ പറയുന്നത് ശരിയാണെങ്കില്‍ അതോടൊപ്പം നില്‍ക്കണം. അതിന്‍റെ പേരിലാണ് താന്‍ ഈ സമരത്തെ പിന്തുണയ്ക്കാനെത്തിയതെന്നും ജോയ് മാത്യു വ്യക്തമാക്കി. ന്യൂനപക്ഷമാണെങ്കിലും ഒരാള്‍ക്കുവേണ്ടി പോലും ശബ്ദിക്കാനുള്ള നീതിബോധം നമുക്കു വേണം. എല്ലാ സമരങ്ങളും ന്യൂനപക്ഷമാണ് തുടങ്ങിയത്.

കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ എഴുതിയതുപോലും മാര്‍ക്‌സും എംഗല്‍സും ചേര്‍ന്നാണ്. കോണ്‍ഗ്രസ് രൂപീകരിച്ചതും കമ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരിച്ചതും ന്യൂനപക്ഷമായ വിഭാഗങ്ങളാണ്. പിന്നീടാണ് കൂടുതലാളുകള്‍ അതിലേക്ക് ആകര്‍ഷിക്കപ്പെട്ടത്. വിരലിലെണ്ണാവുന്നവരാണ് പല സമരങ്ങളും ആരംഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. എല്ലാ രാഷ്ട്രീയപാര്‍ട്ടികളിലും മനുഷ്യനന്മ ആഗ്രഹിക്കുന്നവരുണ്ടെന്നും അവരൊക്കെ ഈ സമരത്തോടൊപ്പം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും ജോയ് മാത്യു പറഞ്ഞു.

error: Content is protected !!